ഇ.ഗോപാലകൃഷ്ണ മേനോനെക്കുറിച്ച് ഇംഗ്ലണ്ടില്‍ നിന്ന്……
ഡോ . രവീന്ദ്രൻ
(ഇ.ഗോപാലകൃഷ്ണ മേനോന്റെ മകൻ)
ശൈത്യമാണിവിടെ, കൊടും തണുപ്പുളള രാത്രി, പുറത്ത് ഊഷ്മാവ് മൈനസ് 5 ഡിഗ്രിസെല്‍ഷ്യസ് ആണ്. മഞ്ഞുപെയ്യുന്ന ഈ രാത്രി ഓര്മ്മിപ്പിക്കുന്നത്വര്ഷങ്ങള്ക്ക് മുമ്പ് മോസ്കോവില്‍ നിന്ന് അച്ഛനെഴുതാറുളളകത്തുകളാണ്. അച്ഛനില്‍ മാത്രം ഒതുങ്ങുന്നവയല്ല ഈ ഓര്‍മ്മകള്‍. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച, എനിക്കറിയാവുന്ന സഖാക്കളെ പ്പറ്റിയുളള ഓര്‍മ്മകള്‍ കൂടിയാണിത്.
ഞങ്ങളുടെ കുട്ടിക്കാലത്ത്, അറുപതുകളില്‍ മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ അച്ഛനും അപൂര്‍വ്വമായെ വീട്ടില്‍ ഉണ്ടാകാറുളളു.വീട്ടില്‍ ഉളള സമയങ്ങളില്‍ ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. ഞാനും എന്റെ അനുജത്തി ലതയും രാമായണവും മഹാഭാരതവും വായിച്ചിട്ടില്ല. അതിന്റെ ആവശ്യംവന്നിട്ടില്ല. അച്ഛന് അതെല്ലാം പറഞ്ഞുതന്നിട്ടുണ്ട്. ഞങ്ങള്‍ക്കു മാത്രമല്ല, വീട്ടില്‍ വരുന്ന കുട്ടികള്‍ക്കെല്ലാം ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കും. ലതയുടേയും എന്റെയും മക്കള്‍ക്കും അതിനുളള ഭാഗ്യംലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇംഗ്ലണ്ടിലേക്ക് വരുമ്പോള്‍ എന്റെ മകന് 7 വയസ്സായിരുന്നു. അപ്പുപ്പന് പറഞ്ഞുകൊടുത്ത കഥകള്‍ അവന് ഇപ്പോഴുംഓര്ക്കുന്നു. അച്ഛന്റെ ആ നല്ല സ്വഭാവം എനിക്കു കിട്ടിയില്ല. എന്റെ മകന് ഒറ്റ കഥപോലും ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ല.
ലേഖനങ്ങള്‍ എഴുതി കൈകഴയ്ക്കുമ്പോള്‍ എന്നേയും ലതയേയും അടുത്തിരുത്തി എഴുതിക്കാറുണ്ട്. കയ്യക്ഷരം നന്നാക്കാനാണ് ഇത് ചെയ്യിക്കുന്നത്. കളിപ്പാട്ടങ്ങള്‍ അധികം വാങ്ങി തന്നിട്ടില്ല. 1961 ല്‍ ആദ്യമായിസോവിയറ്റ് യൂണിയനില്‍ പോയപ്പോള്‍ അവിടെ നിന്ന് ഒരു കാര്കൊണ്ടുവന്നിരുന്നു. കുറേക്കാലം ഞാന്‍ അത് സൂക്ഷിച്ചുവച്ചിരുന്നു.
മനസ്സില്‍ മായാതെ നില്ക്കുന്ന മറ്റൊരോര്‍മയുണ്ട്. 67 ല്‍ ആണെന്നുതോന്നുന്നു. ഒരു കാറപകടത്തില്‍പ്പെട്ട് അച്ഛന്റെ രണ്ട്തോളെല്ലും ഒടിഞ്ഞു. പ്ലാസ്റ്റര്‍ ഇട്ട് കാറില്‍ വീട്ടില്‍ വന്ന്ഇറങ്ങിയപ്പോള് അമ്മാമ്മ ഉറക്കെ നിലവിളിച്ചു. വല്ലാതെ പേടിച്ചുപോയ ഒരവസരമായിരുന്നു അത്. ഭാഗ്യത്തിന് മുറിവ് അത്ര സാരമുളളവയായിരുന്നില്ല. അന്ന് മന്ത്രിയായിരുന്ന എം.എന്‍. അച്ഛനെ കാണുവാന്‍ വന്നിരുന്നു. അടുത്തുളളഅമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്കും തൃശൂര്‍ പൂരത്തിനും കൊണ്ട് പോകാറുണ്ട്. പൂരം കാണാന്‍ തൃശ്ശൂര്‍ക്ക് വന്നാല്‍ പാര്‍ട്ടി ഓഫീസിലാണ് രാത്രികിടപ്പ്. ആനകളും കഥകളിയും ഇഷ്ടമായിരുന്നു. അച്ഛന്റെ കൂടെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഒന്നുണ്ട്. 1971 ല്‍ എം.എല്‍.എമാരുടെ ഒരു അഖിലേന്ത്യാ പര്യടനത്തിന് അച്ഛന് എന്നേയുംകൂട്ടി. മധ്യവേനലവധിയായിരുന്നു. മദ്രാസ്, ഡല്‍ഹി, ബോംബെ എന്നീ നഗരങ്ങള്സന്ദര്ശിച്ചു. മദ്രാസില്‍ വച്ച് സ.രാമന് മേനോനെയും കുടുംബത്തേയുംപരിചയപ്പെട്ടു. ഞങ്ങള്‍ പിന്നീട് അയല്‍ക്കാരായി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. അച്ഛനും മറ്റ് എം.എല്‍.എ മാര്‍ക്കും വി.ഐ.പി വിഭാഗത്തിലായിരുന്നു ഇരിപ്പിടം എനിക്ക് അച്ഛന്റെ കൂടെ ഇരിക്കാന്‍ സാധിക്കില്ലെന്നു ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.അത് ശരിയാണെന്ന് എനിക്ക് തോന്നി. എന്നാല്‍ അച്ഛന് അയാളോട് കുറച്ച് ദേഷ്യത്തില്‍ എന്നേയും കൂടെ ഇരുത്തണമെന്ന് പറഞ്ഞു, അയാള്സമ്മതിച്ചില്ല. ഞാന്‍ സാധാരണ ഗ്യാലറിയില്‍ ഇരിക്കുകയും ചെയ്തു. എല്ലാ അച്ഛന്മാര്ക്കും മക്കളോട് അമിത സ്നേഹവും ലാളനയും ഉണ്ടായിരിക്കും.എന്നാല്‍ അത് ചിലപ്പോള്‍ ചില അസ്വസ്ഥത ഉണ്ടാക്കുന്ന അവസരങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും. ഇതിന് വേറൊരു ഉദാഹരണം. മെഡിക്കല്‍ സര്‍വ്വീസിലുണ്ടായിരുന്ന ഞാന്‍ 1995 ല്‍ ഇംഗ്ലണ്ടിലേക്ക് പോന്നപ്പോള്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷകൊടുത്തിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ശ്രീ.വി.എം.സുധീരന് സര്‍ക്കാരിന്റെ നയമാണെന്ന് പറഞ്ഞ് എന്റെ അപേക്ഷ നിരസിച്ചു. ദീര്‍ഘകാല അവധി ആര്‍ക്കും കൊടുക്കരുതെന്നാണ് സര്‍ക്കാരിന്റെ നയമെങ്കില്‍ അതില്‍ തെറ്റില്ല എന്ന് എനിക്ക് തോന്നി. എനിക്ക് വേണ്ടി മാത്രം നയം മാറ്റാന്‍ പറ്റില്ലല്ലോ ; ഈ കാര്യത്തിന് അച്ഛനും ഞാനും മന്ത്രിയെക്കാണാന്‍ തിരുവന്തപുരത്തേയ്ക്ക് പോയിരുന്നു. മന്ത്രിയുമായി ഒരു വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ട അച്ഛന് അല്പം ദേഷ്യംകലര്‍ന്ന ഭാഷയിലാണ് സംസാരിച്ചത്. ഞാന്‍ വളരെ അന്ധാളിച്ച ഒരു അവസരമായിരുന്നു അത്. എനിക്ക് ലീവ് കിട്ടിയില്ല. പിന്നീട് വന്ന നായനാര്‍സര്‍ക്കാര്‍ എനിക്ക് 10 വര്‍ഷത്തെ ലീവ് അനുവദിച്ചു തന്നു. അന്ന്അച്ഛന് ഉണ്ടായിരുന്നില്ല. സ:കൃഷ്ണന് കണിയാമ്പറമ്പിലാണ് അതിനുവേണ്ടി ശ്രമിച്ചത്. എന്താവശ്യമുണ്ടെങ്കിലും എന്നെവിളിച്ചാല് മതിയെന്ന് എന്റെ പുറത്ത് തട്ടി സഖാവ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ആ സഖാവിനെ കൃതഞ്ജതയോടെ സ്മരിക്കുന്നു. 1971ല്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച അവസരത്തില്‍ അന്ന് എം.പിയായിരുന്ന സ:ജനാര്‍ദ്ദനന്റെ പ്രസംഗം കേള്‍ക്കുവാനുളള ഭാഗ്യം ലഭിച്ചു. കേരളത്തില്‍ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സമരം നടക്കുന്ന സമയമായിരുന്നു അന്ന്.അതിനെപ്പറ്റിയായിരുന്നു സഖാവിന്റെ ഇംഗ്ലീഷിലുളള പ്രസംഗം എന്ന് വളരെ വ്യക്തമായി ഓര്‍ക്കുന്നു. അന്ന് എം.പി.മാരായിരുന്ന സഖാക്കള്ചന്ദ്രപ്പന്. എസ്.കുമാരന്, കൊടിയന്‍ മാസ്റ്റര്‍ എന്നിവരേയും അച്ഛന് പരിചയപ്പെടുത്തി.
കോളേജില്‍ പഠിച്ചിരുന്ന അവസരത്തില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ താത്പര്യമെടുക്കണമെന്ന് അച്ഛന് ഒരിക്കലും പറഞ്ഞിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടില്ല. എനിക്ക് താത്പര്യം തോന്നിയിട്ടുമില്ല. സെന്റ്.തോമസ് കോളേജില്‍ പ്രീഡിഗ്രിക്ക് എന്റെ കൂടെ സ.കെ.പി.രാജേ ന്ദ്രനുമുണ്ടായിരുന്നു. അദ്ദേഹം അന്നു തന്നെ എ.ഐ.എസ്.എഫില്‍ വളരെ ആക്ടീവായിരുന്നു വെന്ന് ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത് ഞാന്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നത് പാര്‍ട്ടി ഓഫീസില്‍ വച്ചായിരുന്നു. 1971- 73 കാലഘട്ടമായിരുന്നു അത് പാര്‍ട്ടിയിലെ അന്നുണ്ടായിരുന്ന സഖാക്കളെ പരിചയപ്പെടുവാനുണ്ടായ അവസരം ലഭിച്ചത് ആ സമയത്താണ്. അച്ഛന് തന്നെയാണ്പലരേയും പരിചയപ്പെടുത്തി തന്നിട്ടുളളത്. സ.പി.നാരായണന് നായരെ പരിചയപ്പെടുത്തിയതിങ്ങനെയാണ്: സ.പി.എന്‍. അച്ഛന്റെ രാഷ്ട്രീയ ഗുരു. സഖാക്കള്‍ ജനാര്ദ്ദനന്, വി.വി. കൃഷ്ണദാസ് എന്നിവരെ നേരത്തെഅറിയാമായിരുന്നു കൃഷ്ണ ദാസാണ് മറ്റുളളവരെ പരിചയപ്പെടുത്താറ്. സഖാക്കള്കീരന്, കരുണന്, ആര്.വി. ഈശ്വരന്‍കുട്ടി വാര്യര്‍, ടി.എന്‍.നമ്പൂതിരി,പി.എസ്. നമ്പൂതിരി, കെ.പി.പ്രഭാകരന്, കൃഷ്ണന് കണിയാംപറമ്പില്‍, ആരോമലുണ്ണി, കാക്കു, പോള്‍, പരമന്, പി.വി.കൃഷ്ണന്‍കുട്ടി........... പെട്ടെന്ന് ഓര്‍മയില്‍ വരുന്ന പേരുകള്‍. ഇവരില്‍ പല സഖാക്കളും ഇന്ന് നമ്മോടൊപ്പമില്ല. പല സഖാക്കളുമായും പിന്നീട് ഒരു ആത്മ—ബന്ധംതന്നെ എനിക്കുണ്ടായിരുന്നു. എന്റെ അച്ഛന്റെ സ്ഥാനത്തു കാണുന്ന ഇവരില്‍ പലരുമൊത്ത് എടുത്തുട്ടുളള ഫോട്ടോകള്‍ നിധിപോലെ എന്നും സൂക്ഷിക്കും. ഈ സഖാക്കളുമായി പരിചയപ്പെടുവാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്ന ആളാണ് ഞാന്‍.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കേരളത്തിന്റെയും വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി വിനീതരും കഴിവുറ്റവരും ത്യാഗസമ്പന്നരുമായ ഈ സഖാക്കള്‍ ചെയ്ത സേവനം നിസ്സീമമാണ്. ആ തലമുറ നമുക്ക് നഷ്ടമായി എന്നത് ഒരു ദു:ഖ സത്യം മാത്രമാണ്. 1974 ല്‍ മോസ്കോവിലെ ലുമുംബ സര്‍വ്വകലാശാലയില്‍ മെഡിസിന്പഠിക്കുവാനുളള അവസരം എനിക്ക് ലഭിച്ചു. ഏതാണ്ട് ഒരു മാസം കടലാസുകള്‍ ശരിയാക്കുവാന്‍ ഡല്‍ഹിയില്‍ താമസിക്കേണ്ടി വന്നു. നിയമ സഭതുടങ്ങിയപ്പോള് അച്ഛന് നേരത്തേ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അന്ന് ഡല്‍ഹിയില്‍ നിസാമുദ്ദിന് സ്റ്റേഷനില്‍ എന്നെ കെട്ടിപ്പിടിച്ച് അച്ഛന് കരഞ്ഞു. അച്ഛന് കരയുന്നത് ആദ്യമായി അന്ന് കണ്ടു. പിന്നീട് കുറച്ച് ദിവസം സ.ജനാര്‍ദ്ദനന്റെ വീട്ടിലായിരുന്നു താമസം അദ്ദേഹമാണ് എന്നെ മോസ്കോവിലേക്ക് വിമാനം കയറ്റി യാത്രയാക്കിയത്. ടൈ കെട്ടുവാനും ഷൂപോളീഷ് ചെയ്യുവാനും എന്നെ പഠിപ്പിച്ചത് സഖാവ് ജനാര്‍ദ്ദനനാണ്. ഷേവ്ചെയ്യുവാന് തുടങ്ങിയിട്ടില്ലാത്ത എന്നോട് കുളികഴിഞ്ഞിട്ടേ ഷേവ്ചെയ്യാവു എന്ന് ഉപേദശിച്ചു. തൊലി കുറച്ചുകൂടി മൃദുവാകുമത്രേ. ഞാനും എന്റെ മകനും ഇന്നും ഷേവ് ചെയ്യുന്നത് കുളി കഴിഞ്ഞിട്ടാണ്.74 മുതല്‍ 82 വരെ ഞാന്‍ മോസ്കോവിലായിരുന്നു. കേരളത്തിലേയും ഇന്ത്യയിലേയും പല കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും മക്കള്‍ അന്നവിടെപഠിച്ചിരുന്നു. ഇന്നത്തെ സി.പി.ഐ ജനറല്‍ സെക്രട്ടറി സ:ബര്‍ധന്റെ മകന്‍എന്റെ സുഹൃത്തായിരുന്നു. സഖാക്കള്‍ ഉണ്ണിരാജ,ജോര്‍ജ് ചടയംമുറി, ശര്‍മാജി, വി.വി., കെ.പി.പ്രഭാകരന്, സി.ജി.സദാശിവന്, പി.ബാലച്ന്ദ്രമേനോന്, കെ.ആര്.നമ്പ്യാര്‍,വി.പി.നായര്‍, ഇഗ്നേഷ്യസ് കാക്കനാടന്, സോളമന്എന്നിവരുടെ മക്കള്‍ അന്നവിടെ ഉണ്ടായിരുന്നു. പല മാര്‍ഗ്ഗങ്ങളിലൂടെ വന്നധാരാളം മലയാളികളും ഉണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു അത്.
മോസ്ക്കോയിലേക്ക് പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാന്‍ പല സഖാക്കളും പലപ്പോഴായി വന്നിട്ടുണ്ട്. ആര്.വി.ഇസ്മയില്‍, ചാമുണ്ണി, പി.എസ് .രവീന്ദ്രന് ഇങ്ങനെ പലരും 76 ല്‍ ഒരിക്കല്‍ ഡയറി സമ്മാനമായി തന്നു. അത്ഇന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട് 1997ല്‍ ഐക്യരാഷ്ട്രസഭയില്‍ ഒരുസമ്മേളനം കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങി വരും വഴി വി.വി. ലണ്ടനില്‍ ഞങ്ങളുടെ കൂടെ രണ്ടു ദിവസം താമസിച്ചു. ഗീതയും ഞാനും വി.വി.യെ ലണ്ടന്‍ നഗരം കാണിക്കാന്‍ കൊണ്ടുപോയി. എന്റെ മകനോട് സഖാവിന് ഒരു പ്രത്യേക വാത്സല്യമായിരുന്നു. മരിക്കുന്നതു വരെ കത്തുകളിലൂടെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഞാന്‍ കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്ന മറ്റു സഖാക്കള്‍ കൃഷ്ണദാസും ആര്.വിയുമായിരുന്നു. മോസ്ക്കോവിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും അവര്‍ മരിക്കുന്നതുവരെ ആ ബന്ധംതുടര്‍ന്നു. ഒന്നാന്തരംഇംഗ്ലീഷിലുളള ആര്.വി.യുടെ കത്തുകള്‍ വായിക്കേണ്ടതു തന്നെയാണ്.
അച്ഛന് 81ല്‍ ചികിത്സക്കായി മോസ്കോയില്‍ വന്നിരുന്നു. അടുത്തമുറിയില്‍ അന്നുണ്ടായിരുന്ന ശ്രീ.കെ.പി.എസ്. മേനോനായിരുന്നു. മോസ്കോയിലെ ശൈത്യകാലത്തെ കൊടും തണുപ്പില്‍ വളരെ ആശ്വാസമായിരുന്നു കൂടെ കൂടെ കിട്ടിയിരുന്ന അച്ഛന്റെ കത്തുകള്‍. വളരെ ദീര്‍ഘമായി വീട്ടിലേയുംനാട്ടിലേയും വിശേഷങ്ങള്‍ രാഷ്ട്രീയം എല്ലാം കലര്ന്നകത്തുകള്. മാസത്തില്‍ രണ്ടു കത്തെങ്കിലും കിട്ടുമായിരുന്നു. എത്ര തിരക്കാണെങ്കിലും എനിക്കുളളകത്തില് അച്ഛന് വീഴ്ച വരുത്തിയിട്ടില്ല. ജീവിതത്തില്‍ പകുതിയില്‍ അധികം സമയം വിദേശത്തു കഴിഞ്ഞ എനിക്ക് അച്ഛന് മരിക്കുന്നതുവരെ കൃത്യമായിഎഴുതിയിരുന്നു. അച്ഛന്റെ അവസാനത്തെ കത്ത് കിട്ടിയത് മരിച്ച്കഴിഞ്ഞിട്ടാണ്. 76 ല്‍ അവധിക്ക് വന്നിരുന്നപ്പോള്‍ അച്ഛന്റെ കൂടെ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയില്‍ പോയി സ.അച്യുതമേനോനെയും അമ്മിണിഅമ്മയേയും കണ്ടിരുന്നു. അതുപോലെ 79ല്‍ അന്ന് മുഖ്യമ്രന്തിയായിരുന്ന പി.കെ.വി.യേയും അച്ഛന്റെ കൂടെ പോയി കണ്ടു. ഞാന്‍ പി.കെ.വി.യെ കാണുന്നത് ആദ്യമായിട്ടാണ്. പി.കെ.വി. പിന്നീട് 2001 ല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുവാന്‍ ലണ്ടനില്‍ വന്നപ്പോള്‍ മടങ്ങുന്നതിന് മുന്‍പ് ഞങ്ങളുടെ വീട്ടില്‍ വന്ന് ഒരു ദിവസം താമസിച്ചു. സഖാവിന്റെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി കുറെ നേരം സംസാരിച്ചു. അച്ഛനെപ്പറ്റി വളരെ വികാരാധീനനായിട്ടാണ് സംസാരിച്ചത്. പോകുന്നതിനു മുന്‍പ് തോപ്പില്‍ ഭാസിയടെ “ഒളിവിലെ ഓര്‍മ്മള്‍” എനിക്ക് സമ്മാനമായി തന്നു.
1981 ല്‍ എന്റെ സഹോദരിയുടെ വിവാഹത്തിന് നാട്ടില്‍ വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അവധിക്കാലമല്ലാത്തത് കൊണ്ട് മതിയായ കാരണമില്ലാതെ വിസ തരികയില്ല. അമ്മയ്ക്ക് അസുഖമാണെന്ന് കാണിച്ച് ഒരു കമ്പി അടിക്കുവാന്‍ അച്ഛനെഴുതി. വളരെ ദേഷ്യപ്പെട്ട് എഴുതിയ ഒരു മറുപടിയാണ്എനിക്ക് കിട്ടിയത്. നിന്റെ അമ്മയ്ക്ക് അസുഖമാണെന്ന് നുണ പറഞ്ഞ് നീ വിവാഹത്തിന് വരേണ്ട. അങ്ങനെ എനിക്ക് പോകാന്‍ സാധിച്ചില്ല.
നിരവധി നാട്ടുകാരേയും വീട്ടുകാരേയും സാമ്പത്തികമായി സഹായിച്ചിരുന്ന അച്ഛന്റെ കൈവശം ഒരിക്കലും ആവശ്യത്തിന് പണമുണ്ടാകാറില്ല. ഒരിക്കല്‍ ഞാന്‍ എം.ഡി ചെയ്ത് കൊണ്ടിരുന്ന സമയത്ത് തീസീസ് എഴുതുവാന്‍ 10000 രൂപവേണമെന്ന് ഞാനച്ഛന് എഴുതി. അത് ഉടനെ അയച്ചു തരികയും ചെയ്തു.ആരോടൊക്കെയോ കടം വാങ്ങിയാണ് അത് അയച്ചു തന്നെതെന്ന് അമ്മ പിന്നീട് പറഞ്ഞു. 88 മുതല്‍ 95 വരെ ഞാന്‍ തൃശൂര്‍ കോളേജില്‍ ജോലിചെയ്യുന്ന സമയത്ത് അച്ഛന്റെയും അമ്മയുടേയും കൂടെയാണ് താമസിച്ചത്. എന്റെ ഭാര്യ ഗീതയോട് അച്ഛന് ഒരു പ്രത്യേക വാത്സല്യമായിരുന്നു. സ്വന്തം മകളെക്കാള്‍ കൂടുതല്‍ ഗീതയെ സ്നേഹിച്ചിരുന്നോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ടി.വി.യില്‍വരുന്ന സിനിമകള്‍ അച്ഛന് കാണാറുണ്ട്. ശ്രീനിവാസനാണ്പ്രിയപ്പെട്ട നടന് . 95ല്‍ ഗീതക്ക് ഇംഗ്ലണ്ടില്‍ ഒരു ജോലിക്ക് ഓഫര്‍വന്നു. അവിടുത്തെ ട്രെയിനിംഗ് കഴിഞ്ഞാല്‍ ഉടനെ തിരിച്ചുവരണമെന്ന് കരാറില്‍ മനസ്സില്ലാമനസ്സോടെ അച്ഛന് സമ്മതം തന്നു. അച്ഛന് ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ നാട്ടില്‍ തിരിച്ചു വരുമായിരുന്നു. എന്റെ ലീവ് സംബന്ധിച്ച് 95 ഒക്ടോബര്‍ 15 ന് ഞാനും അച്ഛനുംതിരുവനന്തപുരത്തേയ്ക്ക് പോയി. ഞങ്ങള്‍ ഒരുമിച്ചുളള അവസാനയാത്രയായിരുന്നു അത് അന്ന് ഈയിടെ അന്തരിച്ച സ.പി.ഭാസ്കരന്റെ വീട്ടില്‍പോയി അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു.
ഗീത സെപ്തംബറില്‍ തന്നെ ഇംഗ്ലണ്ടിലേക്കു പോയിരുന്നു. ഒക്ടോബര്‍ 28 ന് എന്നേയും മകനേയും യാത്രയാക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ അച്ഛനുംവന്നിരുന്നു. ഞങ്ങളെ കെട്ടിപ്പിടിച്ച് അച്ഛന് കരഞ്ഞു. അച്ഛനെ പിന്നെഞാന്‍ കണ്ടില്ല.
‘അച്യുതമേനോനെ അടുത്തറിയുക’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ശ്രീ.സി.രാധാകൃഷ്ണന് ഇങ്ങനെ എഴുതിയിട്ടുണ്ട്. ശ്രീ.സി.അച്യുതമേനോന് മരിച്ചു പോയതില്‍ എനിക്ക് സങ്കടമില്ല, എങ്ങനെ ജീവിക്കണമെന്ന് മറ്റുളളവര്‍ക്ക് വേണ്ടത്ര കാലം ജീവിച്ച് കാണിച്ച് കൊടുത്തിട്ടാണ്അദ്ദേഹം മരിച്ചത്. ഈ മണ്മറഞ്ഞ് പോയ സഖാക്കളെ പറ്റിയും എനിക്ക് ഇതുതെന്നയാണ് പറയാനുളളത്. അവരുടെയെല്ലാം പാവന സ്മരണയ്ക്കു മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ഈ കുറിപ്പ് സ്നേഹാദരങ്ങളോടെ ഇവിടെ നിര്‍ത്തട്ടെ.
ആദ്യത്തെ തിരുകൊച്ചി നിയമസഭയില്‍ - ഇ.ഗോപാലകൃഷ്ണ മേനോന്
സ്വത്രന്ത ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ വ്യാപകമായി ലോകസഭയിലേയ്ക്കും, സംസ്ഥാന നിയമസഭകളിലേയ്ക്കും, ആദ്യമായി തിരഞ്ഞെടുപ്പ് നടത്തുന്നത് 1951 അവസാനത്തിലാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളില്സ്വാതന്ത്യ്ര പ്രാപ്തിക്ക് ശേഷം ഏതാനും മാസങ്ങള്‍ക്കകം തന്നെ 1948 ആദ്യത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുകയും പുതിയ മന്ത്രിസഭകള്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു..തിരുവിതാം കൂറില്‍ അന്നു നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട് പ്രദേശമൊഴിച്ചുളള (ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായിട്ടുളള കന്യാകുമാരിജില്ല) മറ്റു ഭാഗങ്ങളില്‍ ഒരു സീറ്റൊഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലുംസ്റ്റേറ്റ് കോണ്‍ഗ്രസ്സാണ് വിജയിച്ചത്. തമിഴ്നാട് പ്രദേശത്ത് അന്ന്അത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. എല്ലാസംസ്ഥാനങ്ങളിലും തമിഴ്നാട് കോണ്‍ഗ്രസ്സ് എന്ന ഒരു സ്വതന്ത്ര സംഘടന കൈയ്യടക്കി. തമിഴ് ഭാഷസംസാരിക്കുന്ന ആ പ്രദേശങ്ങള്‍ മദിരാശി സംസ്ഥാനത്തില്‍ ലയിപ്പിക്കണമെന്ന ഏകമുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീ. നേശമണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട തമിഴ്നാട്കോണ്ഗ്രസ്സിനോട് മത്സരിച്ച കോണ്‍ഗ്രസ്സിനു ഒരു സീറ്റും നേടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, മിക്കവാറും സീറ്റുകളില്‍ കെട്ടിവച്ച പണം നഷ്ടപ്പെടുകയും ചെയ്തു. ഏതാണ്ട് കൊച്ചി നിയമസഭയിലേക്ക് അതേ കാലത്തുതന്നെ നടന്ന തിരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം സീറ്റുകളും പ്രജാമണ്ഡലത്തിന് എതിരായി. ശ്രീ.ടി.കെ.നായരുടെനേതൃത്വത്തില് പീപ്പിള്‍സ് കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി എല്ലാസ്ഥലത്തും മത്സരിച്ചെങ്കിലും അവര്‍ക്ക് വെറും മൂന്ന് സീറ്റുമാത്രമാണ്കിട്ടിയത്.
ആ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തിരുവിതാംകൂറില്‍ ശ്രീ.പട്ടംതാണുപിളള പ്രധാനമന്ത്രിയായിക്കൊണ്ടും, കൊച്ചിയില്‍ ശ്രീ.ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായിക്കൊണ്ടും മന്ത്രിസഭകള്‍ രൂപീകരിക്കപ്പെട്ടു. അന്ന് കേന്ദ്രത്തിലെന്ന പോലെ തന്നെ സംസ്ഥാനങ്ങളിലും മന്ത്രിസഭ തലവന്മാര് പ്രധാനമന്ത്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1950 ല്‍ പുതിയ ഭരണഘടനനിലവില്‍ വന്നതിനുശേഷമാണ് സംസ്ഥാന മന്ത്രിസഭകളെ നയിക്കുന്നവര്‍ മുഖ്യമന്ത്രിമാരായി തീര്‍ന്നത്. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് തിരു കൊച്ചി തിരുവിതാംകൂര്‍ നിയമസഭകളുടെയും സംയോജനം നടന്നു. അങ്ങനെയാണ് ആദ്യത്തെതിരു കൊച്ചി നിയമസഭ രൂപം കൊണ്ടത്. തിരു കൊച്ചി സംയോജനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവ് തിരു കൊച്ചി രാജപ്രമുഖനായിത്തീര്ന്നു. അതിനിടെ തിരുവിതാംകൂര്‍ സ്റ്റേറ്റ്കോണ്ഗ്രസ്സിനകത്ത് ചില രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാവുകയും, ശ്രീ.പട്ടംതാണുപിളള പ്രധാനമന്ത്രി സ്ഥാനംരാജിവയ്ക്കാന് നിര്‍ബന്ധിതനായിത്തീരുകയും ശ്രീ.ടി.കെ.നാരായണപിളള ആ സ്ഥാനംഏറ്റെടുക്കുകയും ചെയ്തിരുന്നു. തിരുകൊച്ചി സംയോജനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീ.ടി.കെ.നാരായണപിളള തിരുകൊച്ചിസ്റ്റേറ്റിന്റെ പ്രധാനമന്ത്രിയായിത്തീര്‍ന്നു.
ഏക കമ്മ്യൂണിസ്റ്റ് നിയമസഭാംഗം
1949 ല്‍ പുതുതായി രൂപം കൊണ്ട തിരുകൊച്ചി നിയമസഭയിലെ ഏകകമ്മ്യൂണിസ്റ്റ് സാമാജികന് ഈലേഖകനായിരുന്നു. തിരു കൊച്ചി സംയോജനത്തിന് തൊട്ടുമുമ്പ് കൊച്ചി നിയമ സഭയിലേക്ക് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍നിന്ന് നടന്ന ഒരു ഉപതെരഞ്ഞെടുപ്പിലാണ് ഈ ലേഖകന്തിരഞ്ഞെടുക്കപ്പെട്ടത് .ആ തിരഞ്ഞെടുപ്പിന്റെ കഥ ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ വളരെ ആവേശകരമായതാണ്.
1948 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്ത തിസീസ്സിനെതുടര്ന്ന് പാര്‍ട്ടിയുടെ നേരെ സാര്‍വ്വത്രികമായ ആക്രമണം കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് അഴിച്ചു വിട്ടിരുന്ന കാലഘട്ടമാണത്. പാര്‍ട്ടിയുടെ പ്രധാനപ്രവര്‍ത്തകരെല്ലാം ഒളിവില്‍ പോകുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോചെയ്തിരുന്നു. ഈലേഖകനും പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പോലീസ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും പാര്‍ട്ടിയുമായി ബന്ധെപ്പട്ടവരുടേയും നേരെ കടുത്ത മര്‍ദ്ദനമാണ് നടത്തി വന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് കൊടുങ്ങല്ലൂര്‍ നിന്ന് ജയിച്ച പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1949 ജൂണ്‍ മാസത്തില്‍ അവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്. ആ ഉപതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഞാന്മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. എനിക്ക് പുറമെ മുന്‍പറഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച ശ്രീ.സി.യു.നാരായണന് പ്രജാമണ്ഡലംസ്ഥാനാര്ഥിയായും ഈയിടെ നിര്യാതനായ ശ്രീ.സി.കെ.എം.മേത്തര്‍, കെ.എസ്.പി.സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ടായിരുന്നു. തിരുവിതാംകൂറിലേയും, കൊച്ചിയിലേയും, മലബാറിലേയും, മന്ത്രിമാരടക്കം പ്രധാനപ്പെട്ട എല്ലാ കോണ്‍ഗ്രസ് നേതാക്കളും കൊടുങ്ങല്ലൂര്‍ ക്യാമ്പ്ചെയ്ത് കൊണ്ട് പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുളള പ്രചരണം തകൃതിയായി നടത്തി. പ്രചരണത്തിന്റെ കാര്യത്തില്‍ കെ.എസ്.പിക്കാരും, മോശമായിരുന്നില്ല. മത്തായി മാഞ്ഞൂരാന്, ജോണ്‍ മാഞ്ഞൂരാന്, എം.പി.മേനോന്, (ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയായ ഇദ്ദേഹം അന്ന് കെ.എസ്.പി.യുടെ സെക്രട്ടറിയായിരുന്നു.) തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവരും കൊണ്ട്പിടിച്ച് പ്രചരണം നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ ആകെ ഉണ്ടായിരുന്നത് അന്ന് ലോകോളെജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സ.അമ്പാടി വിശ്വനാഥമേനോനും കരുവന്നൂരില്‍ ഒരു ബീഡി തൊഴിലാളിയായിരുന്ന സ.എ.എം.അബ്ദുളളയുമായിരുന്നു. ഞാന്‍ കൊടുങ്ങല്ലൂരില്‍ കര്‍ഷകതൊഴിലാളികളുടേയും ചകിരി തൊഴിലാളികളുടേയും ചെറുകൃഷിക്കാരുടേയും വീടുകളില്‍ ഒളിവില്‍ താമസിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ രഹസ്യമായി കൂടുന്നപ്രവര്ത്തകയോഗങ്ങളില് പങ്കെടുത്ത്കൊണ്ട് തിരെഞ്ഞടുപ്പ് പ്രവര്ത്തനത്തെസഹായിച്ചു. പാര്‍ട്ടിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ ഏറ്റവുംഅടിത്തട്ടിലുളള സാധാരണ പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുളളു. അവര്‍ക്ക് ആണെങ്കിലും പലതരത്തിലുളള ഭീഷണികളും നേരിടേണ്ടതായിട്ടുവന്നു.എന്നാലും ഒരു ജീവന് മരണ പോരാട്ട മെന്നനിലയില്‍ എല്ലാവരും ആ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഏറ്റെടുത്തുകൊണ്ട് വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു.ഞാന്‍ ജീവിച്ചിരിപ്പില്ല എന്നും എനിക്ക് വോട്ട്ചെയ്താല്‍ പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്നുമെല്ലാം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ വീടുതോറും നടന്നു പ്രചരണം നടത്തി.
പോളിംഗ്കഴിഞ്ഞു പിറ്റേദിവസം വോട്ടെണ്ണല്‍ തൃശ്ശൂര്‍ വച്ചായിരുന്നു.എനിക്ക് വേണ്ടി വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂരിലെ ഒരു പഴയകമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സ.ജോണ്‍ വൈദ്യര് മാത്രമാണ് പോയത്.കോണ്‍ഗ്രസുകാര്‍ക്ക് അവര്‍ വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരുസംശയവുണ്ടായിരുന്നില്ല. വോട്ടറന്മാരില് ബഹുഭൂരിപക്ഷവും അവരുടെ സ്ലിപ്പുംവാങ്ങിയാണ് പോളിംഗ് ബൂത്തിലേക്ക് പോയിട്ടുളളത്. പിന്നെ അവര്എന്തിനു സംശയിക്കണം? അന്ന് കൊടുങ്ങല്ലൂര്‍ പുഴയ്ക്ക്പാലമുണ്ടായിരുന്നില്ല. തൃശ്ശൂര്‍ക്ക് പോകാന്‍ വഞ്ചിയില്‍ കടത്തുകടക്കണം.കോണ്‍ഗ്രസുകാര്‍ വിജയ ശ്രീലാളിതനായി വരുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ വഞ്ചികള്‍ അലങ്കരിച്ച് ത്രിവര്‍ണ പതാകകള്‍ നാട്ടി മാലകളുംബൊക്കയുമെല്ലാമായി പുഴവക്കത്തു തയ്യാറായി നിന്നു. കമ്പുകളില്‍ ഓലപടക്കങ്ങളും മാലപ്പടക്കങ്ങളും കെട്ടിവച്ചിരുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കുറെ മാറി ഒരു സ്ഥലത്ത് ഒറ്റയും തെറ്റയുമായിനിന്നു. അവിടെ അടുത്ത് ഒരു ചെറിയ കൃഷിക്കാരന്റെ വീട്ടിലെഇരുട്ടുമുറിയില് ഞാന്‍ ഇരിക്കുകയായിരുന്നു. ഉദ്ദേശം അഞ്ച്മണിയായപ്പോള് ഒരു ഹര്‍ഷാരവത്തിന്റെ ഇരമ്പല്‍ കേള്‍ക്കാന്‍ കഴിഞ്ഞു. അല്‍പ്പ നിമിഷങ്ങള്‍ക്കകം വീട്ടുകാരന് ഓടി കിതച്ചു വരുന്നു. തൊണ്ടകിടുകിടുത്തു കൊണ്ട് പറഞ്ഞൊപ്പിച്ചു. നമ്മള് ജയിച്ചു സഖാവേ, നമ്മള്‍ജയിച്ചു’ എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. മൈതാനത്തുനിന്ന് ഉയര്‍ന്നു പൊങ്ങുന്നഹര്ഷാരവത്തിന്റെ ഇരമ്പല്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആ ഇരുണ്ടമുറിവിട്ട്, എന്റെ പേര് വിളിച്ചു പറഞ്ഞു ആവേശം കൊളളുന്ന ആജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ അത്യധികമായ ആഗ്രഹം ആ അവസരത്തില്എനിക്കുണ്ടായി. അങ്ങനെ കൊടുങ്ങല്ലൂരിലെ അദ്ധ്വാനിക്കുന്നവരും പാവപ്പെട്ടവരുമായി ജനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടോടുകൂടി കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം.എല്‍.എ എന്ന ബഹുമതി എനിക്ക് നല്കി. ഇന്ത്യയില്‍ തന്നെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഈ ലേഖകനാണ്. തിരുവിതാംകൂറില്‍ 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഖാക്കള്‍ ടി.വി.തോമസ്, പി.ടി.പൊന്നൂസ്, കെ.ആര്.ഗൗരി തുടങ്ങിയ നേതാക്കള്‍ മത്സരിച്ചെങ്കിലും ആരും ജയിക്കുകയുണ്ടായില്ല.
ഞാന്‍ കൊച്ചി നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും അധികംവൈകാതെ തിരു കൊച്ചി സംയോജനം നടന്നതുകൊണ്ട് ഞാന്‍ തിരുകൊച്ചിയിലെ എം.എല്‍.എ. ആയിത്തീര്‍ന്നു. പക്ഷെ, നിയമസഭയില്‍ പങ്കെടുക്കാന്‍ എനിക്ക്കഴിഞ്ഞില്ല. കല്‍ക്കത്ത തിസീസിന്റെ ആഹ്വാനം അനുസരിച്ച് സായുധവിപ്ലവത്തിന് ജനങ്ങളെ സജ്ജമാക്കാന്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്ട്ടിപ്രവര്ത്തകന് ബൂര്‍ഷ്വാ നിയമസഭയില്‍പോയി എന്തു സാധിക്കാനാണ്? അതായിരുന്നു അന്ന് പാര്‍ട്ടിയുടെ ചിന്താഗതി. എന്നാല്‍ ഞാന്‍ അന്ന്തിരുകൊച്ചിമുഖ്യമ്രന്തിയായിരുന്ന ശ്രീ.ടി.കെ.നാരായണപിളളക്ക് ഒളിവില്‍നിന്ന് ഒരു കത്തെഴുതി. എന്റെ പേരിലുളള വാറണ്ട് പിന് വലിച്ചു നിയമസഭയില്പങ്കെടുക്കുവാന് എനിക്ക് സൗകര്യംനല്കണെമന്ന് ആ കത്തില്‍ ആവശ്യപ്പെട്ടു.അനുകൂലമായ പ്രതികരണം ഉണ്ടാവുമെന്ന് കരുതിയല്ല, ഒരുപ്രചരണത്തിന് വേണ്ടിമാത്രമാണ് അങ്ങനെ ഒരു കത്ത് അന്ന് എഴുതിയത്.
അറസ്റ്റും നിയമസഭയില്പോക്കും
1950 മെയ് മാസത്തില്‍ ഒളിവില്‍ കഴിയവേ ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടു.കമ്മ്യൂണിസ്റ്റുകാരുടെ നേരേയുളള പോലീസിന്റെ മര്‍ദ്ദന നടപടികള്‍ ഏറ്റവും ഭീകരമാകുകയും പാര്ട്ടിപാര്ട്ടിയുടെ നേതൃത്വത്തിലുളള ബഹുജനസംഘടനകളും നിരോധിക്കപ്പെടുകയും ചെയ്ത ഒരു കാലമായിരുന്നു അത്. എന്നോടൊപ്പം അറസ്റ്റുചെയ്യപ്പെട്ട സഖാക്കള്‍ കെ.കെ.വാര്യര്‍, ജോര്‍ജ്ജ് ചടയംമുറി, സി.ജനാര്ദ്ദനന്, എന്നിവരോടൊപ്പം ഒരു കേസിലും കൊടുങ്ങല്ലൂരിലെ ഇപ്പോഴത്തെ മുന്‍സിപ്പല്‍ ചെയര്മാന്സ.വി.വിനാരായണന്വൈദ്യരടക്കം മറ്റ് ഏതാനുസഖാക്കളോടൊപ്പംമറ്റൊരുകേസിലും എന്നെ പ്രതിയാക്കിക്കൊണ്ട് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. ഗവണ്മെന്റിന്റെ അട്ടിമറിക്കാന്‍ ഗൂഢാലോചന ചെയ്തുവെന്നായിരുന്നു ഞങ്ങളുടെ പേരില്‍ ചുമത്തെപ്പട്ട കുറ്റം.ലോക്കപ്പുകളിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ഒരു വര്‍ഷത്തോളം കഴിച്ചുകൂട്ടി. അതിനിടക്കാണ് 1951 ല്‍ മാര്‍ച്ച് മാസത്തില്‍ തിരു കൊച്ചി ഹൈക്കോടതിയുടെ ഉത്തരവനുസരച്ച് ഞാന്‍ വിമോചിതനായത്.
തിരു കൊച്ചിയില്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. ടി.കെ.നാരായണപിളളയുടെ മന്ത്രിസഭ തകര്‍ന്നു. ശ്രീ.സി.കേശവന് മുഖ്യമന്ത്രിയായി ഒരു പുതിയ മന്ത്രിസഭ ആയിടെയാണ് അധികാരം ഏറ്റെടുത്തത്. ശ്രീ.മന്നത്ത് പത്മനാഭന്റെയും ആര്.ശങ്കറുടേയും നേതൃത്വത്തില്‍ ഏതാനും എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സ് വിട്ട് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപീകരിച്ചു. പ്രതിപക്ഷത്തേക്ക് മാറിയിരുന്നു. ശ്രീ.പട്ടംതാണുപിളളയുടെ നേതൃത്വത്തില്‍ കുറേ എം.എല്‍.എ മാര്അതിനുമുമ്പ് തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ഐ.എസ്.പി.യില്‍ ചേര്‍ന്നിരുന്നു. 1948 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തിരുവിതാംകൂറിലും കൊച്ചിയിലും പ്രതിപക്ഷം കേവലം നാമമാത്രമായിരുന്നെങ്കില്‍ 1951 ആവുമ്പോഴേയ്ക്കും കോണ്‍ഗ്രെസ്സിലുണ്ടായ അന്തഃഛിദ്രത്തെ തുടര്‍ന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ്, ഐ.എസ്.പി.തമിഴ്നാട് കോണ്ഗ്രസ്എന്നീ പാര്‍ട്ടികളിലായി സുശക്തമായ ഒരു പ്രതിപക്ഷം രൂപം കൊണ്ടു.അതോടൊപ്പം മന്ത്രിസഭയില്‍ അര്ഹമായപ്രാതിനിധ്യം കിട്ടിയില്ല എന്നുപറഞ്ഞുകൊണ്ട് കൊച്ചിയില്‍ നിന്നുളള എം.എല്‍.എ.മാരില്‍ അധികം പേരും ആയിടെ രാജിവയ്ക്കുകയും ചെയ്തിരുന്നു.
ജയിലില്‍ നിന്നും പുറത്തുവന്ന ഞാന്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്പങ്കെടുക്കുന്നതിന് അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേയ്ക്ക് പുറെപ്പട്ടു. എന്റെ ആദ്യത്തെ തിരുവനന്തപുരം സന്ദര്‍ശനമായിരുന്നു അത്.നിയമസഭ മന്ദിരത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് സ്പീക്കറുടെ സമീപത്തേയ്ക്ക് നടന്നു നീങ്ങിയ എന്നെ കൗതുക പൂര്‍വ്വം തെല്ലൊരു അത്ഭുതത്തോടുകൂടിയും പല മെമ്പറുമാരും നോക്കുന്നത് എനിക്ക് കാണാമായിരുന്നു. പിന്നീട് അവരുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനിടയില്‍ അവര്‍ പറഞ്ഞത് എന്തും ചെയ്യാന്‍ മടിക്കാത്ത ഭീകരനായ ഒരു മനുഷ്യനായിരിക്കും നിയമസഭയില്‍ പുതുതായി കയറിവരുന്നത് എന്നാണ് അവര്കരുതിയതെന്നും ഞാന്‍ ആകൃതിയിലും പ്രകൃതിയിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനായി കണ്ടത് അവരെ അത്ഭുതപ്പെടുത്തിയെന്നുമാണ്. എന്നെക്കണ്ടാല്‍ ഒരു കമ്മ്യൂണിസ്റ്റ് കാരനാണെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നുമെന്നു മുഖ്യമന്ത്രി ശ്രീ.സി.കേശവന് തന്നെ സ്നേഹപൂര്‍വ്വം എന്റെ അടുക്കല്‍വന്ന് കുശലപ്രശ്നം നടത്തു നതിനിടയ്ക്കു പ്രസ്താവിക്കുകയുണ്ടായി. കുറേകാര്യവിവരവും അറിവുളളവരുമായി കരുതപ്പെടെണ്ട ആളുകള്‍തന്നെ അക്കാലത്ത്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരേയും പറ്റി വച്ചുപുലര്‍ത്തുന്ന ധാരണകള്‍ എത്രമാത്രം അബദ്ധജടിലമാണ് എന്നോര്‍ത്ത് ഞാന്‍ അന്ന് വിസ്മയിച്ചു പോയിട്ടുണ്ട്.
ആദ്യത്തെ നിയമസഭപ്രസംഗം
ബജറ്റ് ചര്‍ച്ചയുടെ മൂന്നാം ദിവസമാണ് എനിക്ക് പ്രസംഗിക്കാന്‍ അവസരംലഭിച്ചത്. പ്രസംഗിക്കേണ്ടകാര്യങ്ങള് ചുരുക്കമായൊന്ന് ഞാന്‍ മനസ്സില്ഒരുക്കിവച്ചിരുന്നു. എന്നാലും പ്രസംഗിക്കാന്‍ ഞാന്എഴുന്നേറ്റുനിന്നപ്പോള് അല്‍പ്പം സഭാകമ്പം അനുഭവെപ്പട്ടു. നിയമസഭമന്ദിരത്തിന്റെ വടക്കുഭാഗത്ത് പ്രതിപക്ഷനിരയില്‍ ഏറ്റവും പിന്നിലാണ്എന്റെ സീറ്റ്. പാര്‍ട്ടിയുടെ ഒരു അനുഭാവിയും സ്വതന്ത്ര മെമ്പറുമായ ശ്രീ.ടി.എ.മൊയ്ദ്ദീന്‍ കുഞ്ഞാണ് എന്റെ അടുത്തിരിക്കുന്നത്.തിരെഞ്ഞടുപ്പില്‍ കായംകുളത്തുനിന്നുംശ്രീ.പി.കെ.കുഞ്ഞ് ജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് കേസില്‍ കുഞ്ഞിന്റെ സ്ഥാനം റദ്ദാക്കുകയുംഎതിര്സ്ഥാനാര്ത്ഥി മൊയ്ദ്ദീന്‍ കുഞ്ഞ് തിരഞ്ഞെടുക്കെപ്പട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് അദ്ദേഹത്തിനു നിയമസഭ മെമ്പറാവാന്കഴിഞ്ഞത്. കോണ്‍ഗ്രസ്സ് ഭരണാധികാരികളുടേയും പോലീസിന്റെയും കൊടുംക്രൂരമായമര്ദ്ദനത്തിനു വിധേയരായി ലോക്കപ്പുകളില്‍ കിടന്ന മരണപ്പെട്ടവരുംഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നവരുമായ പരസഹസ്രം സഖാക്കളെക്കുറിച്ച്ഒരു നിമിഷം ചിന്തിച്ചപ്പോള്‍ എന്റെ സഭാകമ്പമെല്ലാം പറപറന്നു. എന്റെ നിയമസഭ മെമ്പര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ സഹായിച്ചതിനു സഭയോടും സ്പീക്കറോടും നന്ദിരേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ എന്റെ പ്രസംഗംആരംഭിച്ചു. (ഭരണഘടന വ്യവസ്ഥയനുസരിച്ച് 60 ദിവസം തുടര്‍ച്ചയായി സഭയില്ഹാജരാകാതിരുന്നാല് ഒരു എം.എല്‍.എ.യുടെ സ്ഥാനം നഷ്ടെപ്പടുന്നതാണ്.സഭയ്ക്ക് ഒരു പ്രമേയം മുഖേന വേണമെങ്കില്‍ സ്ഥാനം റദ്ദാക്കുകയോ തുടരാന്‍ അനുവദിക്കുകയോ ചെയ്യാം. എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തകാരണങ്ങളാല് നിയമസഭയില്‍ ഹാജരാകാത്തതുകൊണ്ട് എന്റെ സ്ഥാനം നഷ്ടപ്പെടുത്തരുതെന്ന്കാണിച്ച് സഭയുടെ പരിഗണനയ്ക്കു വേണ്ടി ജയിലില്‍ നിന്ന് സ്പീക്കര്ക്ക്ഞാനൊരു കത്ത് അയച്ചിരുന്നു. സ്പീക്കര്‍ ആ കത്ത് സഭയില്‍ വായിക്കുകയുംഎന്റെ സ്ഥാനം റദ്ദാക്കേണ്ടതില്ലെന്നു സഭതീരുമാനിക്കുകയും ചെയ്തിരുന്നു.)
രണ്ടുവര്‍ഷക്കാലം കോണ്‍ഗ്രസ്സ് ഭരണത്തിന് കീഴില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പ്രവര്‍ത്തകരുടേയും പാര്‍ട്ടികളുടെ അനുഭാവികളായ പാവപ്പെട്ടആയിരക്കണക്കിനുളള ജനങ്ങ ളുടേയും നേരെ പോലീസുകാര്‍ നടത്തിയ നിഷ്ഠൂരമായനരനായാട്ടിന്റെ ചുരുള്‍ നിവര്‍ത്തിക്കൊണ്ട് ഉറച്ച ശബ്ദത്തില്ഞാന് പ്രസംഗം തുടര്‍ന്നപ്പോള്‍ എല്ലാ നിയമസഭാംഗങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സന്ദര്‍ശക ഗ്യാലറിയിലെ നിറഞ്ഞ സദസ്സും വിസ്മയംസ്ഫുരിക്കുന്ന മുഖഭാവങ്ങളോടെ അതു ശ്രദ്ധിച്ചു. ഇരിങ്ങാലക്കുട പോലീസ്ലോക്കപ്പില്‍ മനുഷ്യത്വം ക്രൂശിക്കപ്പെട്ടതിന്റെ, സ്ത്രീത്വംഅപമാനിക്കപ്പെട്ടതിന്റെ ഞാന്‍ ദൃസാക്ഷിയായി ഞെട്ടിക്കുന്ന കഥകള്‍ ഞാന്വിവരിച്ചു. സ.പി.കെ.കുമാരനേയും അദ്ദേഹത്തിന് അഭയം നല്കിയ ഒരു പാവപ്പെട്ടഹരിജന് സ്ത്രീയേയും നഗ്നരാക്കി നിര്‍ത്തിക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്മാര് നടത്തിയ കിരാതപ്രവര്ത്തനങ്ങളുടെ ബീഭത്സത അന്നുമുഖ്യമന്ത്രിയായിരുന്ന ടി.കെ. നാരായണപിളളയുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ടുഞാന് വിസ്തരിക്കുന്നത് കേട്ടുകൊണ്ട് മെമ്പര്‍മാര്‍ സ്തംഭിച്ചിരുന്നു.എനിക്കു തന്നെ ഏല്‍ക്കേണ്ടിവന്ന ക്രൂരമായ മര്‍ദ്ദനങ്ങളുടെ കഥവിവരിക്കുന്നതിനിടയില് അപ്പോഴും ശരീരത്തില്‍ വടുകെട്ടിക്കിടക്കുന്നമര്ദ്ദനത്തിന്റെ പാടുകള്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചുകൊണ്ട് ഞാന്സഭയില് പ്രദര്‍ശിപ്പിച്ചു. എന്റെ മുന്‍നിരയില്‍ ഇരിപ്പുണ്ടായിരുന്ന ശ്രീ.പട്ടംതാണുപിളള, ആര്.ശങ്കര്‍, മന്നത്തുപത്മനാഭന്, നേശമണി തുടങ്ങിയവര്‍ തലപിറകോട്ട് തിരിച്ച് ആ അവസരത്തില്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു കോണ്‍ ഗ്രസ്സ് എം.എല്‍.എ. ആയിരുന്ന ശ്രീമതി ദേവകി ഗോപിദാസ്സാരിത്തലപ്പ് കൊണ്ട് കണ്ണുനീര്‍തുടയ്ക്കുന്നതും ഡസ്കില്തലചായ്ച്ചുകിടക്കുന്നതും ഞാന്‍ കണ്ടു. (ഒരു വിമാനപകടത്തില്‍ നിര്യാതയായസ്നേഹവതിയായ ആസേഹാദരിയുടെ സ്മരണയ്ക്കു മുമ്പില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.)
ഇത്രയുമായപ്പോള്‍ സ്പീക്കര്‍ ശ്രീ.ടി.എം.വര്‍ഗ്ഗീസ് ഇടപെട്ടുകൊണ്ടു ഞാന്‍ വിഷയത്തില്‍ നിന്നു വഴിതെറ്റിപോകുന്നുവെന്നും ബജറ്റിനെപ്പറ്റിസംസാരിക്കണമെന്നും പ്രസ്താവിച്ചു. ഗാന്ധിജിയുടെ പരമ ശിഷ്യന്മാരെന്ന് അവകാശപ്പെടുന്ന ഈ കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ ഭരണത്തിന് കീഴില്‍ നാട്ടില്‍ സാര്‍വ്വത്രികമായി നടക്കുന്ന നിഷ്ഠൂരസംഭവങ്ങളിലേയ്ക്ക് ഈസഭയുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ കാര്യങ്ങള്പറയുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് ആശൈലിയില്‍ തന്നെ പ്രസംഗംതുടര്ന്നപ്പോള് സ്പീക്കര്‍ എന്റെ സമയം കഴിഞ്ഞുവെന്നു പറഞ്ഞ് അടുത്ത പ്രാസംഗികന്റെ പേര് വിളിക്കുകയാണ് ചെയ്തത്.തിരുകൊച്ചി നിയമ സഭയിലും കേരള നിയമസഭയിലുമായി ഈ ലേഖകന്‍ നാലുതവണ അംഗമായിരുന്നിട്ടുണ്ട്. അതിനിടെ ഒട്ടേറെ പ്രസംഗങ്ങളും നിയമസഭയില്ചെയ്തിട്ടുണ്ട്. എന്റെ നിയമസഭ പ്രസംഗങ്ങള്‍ അത്ര മോശമല്ലാത്തവയാണെന്നുപരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഞാന്‍ നിയമസഭയില്‍ ചെയ്തിട്ടുളള എല്ലാ പ്രസംഗങ്ങളില്വെച്ച് ഏറ്റവും ഉജ്ജ്വലമായ പ്രസംഗംഎന്റെ ആദ്യത്തെ പ്രസംഗമാണെന്ന് കരുതുന്നു. ആ പ്രസംഗത്തിന്റെ ഉളളടക്കം മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും എനിക്ക് ഓര്മിക്കുവാന്കഴിയുന്നു. ആ രംഗങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ ദൃഢമായിപതിഞ്ഞുകിടക്കുകയും അതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇപ്പോഴുംആവേശഭരിതനാവുകയും ചെയ്യുന്നു.
അന്നത്തെ ചില പ്രത്യേകതകള്‍
ആദ്യത്തെ തിരു-കൊച്ചി നിയമസഭയ്ക്കു പിന്നീടു നിലവില്‍ വന്ന നിയമ സഭകളെ അപേക്ഷിച്ച് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ഒന്നാമതായി ഈ ലേഖകനേയും ടി.എ. മൊയ്ദ്ദീനേയും ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇടതുപക്ഷമില്ലാത്ത തിരുകൊച്ചിയിലേയും കേരളത്തിലേയും ഏക നിയമസഭയായിരുന്നു അത്. അതേ അവസരത്തില്കമ്മ്യൂണിസ്റ്റ്, ആര്.എസ്.പി., കെ.എസ്.പി., എന്നീ പാര്‍ട്ടികളില്‍പെട്ടവര്‍ ഒഴികെയുളള ദേശീയപ്രസ്ഥാനത്തിലെ പ്രമുഖരായ നേതാക്കള്‍ എല്ലാംഅണിനിരന്ന ഒരു നിയമ സഭ അതു മാത്രമായിരുന്നു. പട്ടംതാണുപിളള, സി.കേശവന്, ടി.എം.വര്‍ഗ്ഗീസ്, ടി.കെ.നാരായണപിളള, എ.ജെ.ജോണ്‍, ആനി മസ്ക്രീന്, അക്കമ്മവര്ക്കി, ജോണ്‍ ഫിലിപ്പോസ്, ആര്.ശങ്കര്‍,മന്നത്ത് പത്മനാഭന്, കെ.പി.നീലകണ്ഠപിളള. ഇ.ഇക്കണ്ടവാര്യര്‍,പനമ്പിളളി ഗോവിന്ദമേനോന്, കെ.അയ്യപ്പന്, കെ.കരുണാകരന്, എ.പി.ഉദയഭാനു, കെ.കെ.വിശ്വനാഥന്, പി.എസ്.നടരാജപിളള, സി.നാരായണപിളള, കോച്ചിക്കല് ബാലകൃഷ്ണന് തമ്പി, നേശമണിതുടങ്ങിയവരെല്ലാം ആ നിയമസഭയില്‍ അംഗങ്ങളായിരുന്നു. സ്റ്റേറ്റ്കോണ്ഗ്രസ്സിന്റെ എണ്ണപ്പെട്ട നേതാക്കന്മാരുടെ കൂട്ടത്തില്‍ ആ നിയമസഭയില്‍ ഇല്ലാതിരുന്ന ഒരാള്‍ ശ്രീ.കുമ്പളത്ത് ശങ്കുപ്പിളളയാണ്. അദ്ദേഹം അപ്പോള്‍ മാത്രമല്ല ഒരിക്കലും തന്നെ നിയമസഭയിലേക്ക് സ്ഥാനാര്ത്ഥിയായിമത്സരിച്ചിട്ടില്ല.
അന്നത്തെ മെമ്പറന്മാരില് പലരും ഇംഗ്ലീഷിലാണ് നിയമസഭയില്‍ പ്രസംഗിക്കുകപതിവ്. ശ്രീ.പട്ടംതാണുപിളള, ആനി മസ്ക്രീന്, നേശമണി, ബാലകൃഷ്ണന് തമ്പി, തുടങ്ങിയവരുടെ ഇംഗ്ലീഷ് പ്രഭാഷണം ഉജ്ജ്വലവും വളരെ ആകര്‍ഷകവുമായിരുന്നു. ശ്രീ.ബാലകൃഷ്ണന് തമ്പി വളരെ സരസനും ഫലിതപ്രിയനുമായ ഒരു നിയമസഭാംഗം ആയിരുന്നു. ഒരിക്കല്‍ ആനി മസ്ക്രീന് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ചോദ്യം ചോദിക്കാനുണ്ടെന്നു പറഞ്ഞുകൊണ്ട് ബാലകൃഷ്ണന് തമ്പി എഴുന്നേറ്റു. എന്തോ കുസൃതിക്കുളള ഒരുക്കമാണെന്ന് മനസ്സിലാക്കി ആനി മസ്ക്രീന് വഴങ്ങുന്നില്ലെന്ന് ഉടനെപറഞ്ഞു. ബാലകൃഷ്ണന് തമ്പിയുടെ പൊടുന്നനെയുളള മറുചോദ്യം ഇതായിരുന്നു. ബഹു.വനിതാമെമ്പര്‍ മറ്റുപലര്‍ക്കും വഴങ്ങിക്കൊടുക്കുന്നുണ്ടല്ലോ. വല്ലപ്പോഴുമൊരിക്കല്‍ എനിക്കും ഒന്ന് വഴങ്ങിതന്നുകൂടെ? കൂട്ടചിരികള്‍ക്കിടയില്‍ ആനി മസ്ക്രീന് ക്ഷുഭിതയായി എന്തോപറഞ്ഞത്ആര്ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ശബ്ദംമുഴങ്ങിയില്ല. തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ പാവപ്പെട്ട കൃഷിക്കാര്തുടങ്ങിയ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനങ്ങളുടെപ്രശ്നങ്ങള് ആ നിയമസഭയില്‍ വളരെ വിരളമായി മാത്രമേ ചര്ച്ചചെയ്യപ്പെടുകയുണ്ടായിട്ടുളളുവെന്നാണ് ആ നിയമസഭയുടെ മറ്റൊരു പ്രത്യേകതയായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുളളത്. അതുപോലെ തന്നെ പോലീസ് മര്‍ദ്ദനങ്ങളുടെ കാര്യവും ഈ ലേഖകന്‍ ഒഴിച്ച് അന്ന് ആരെങ്കിലും ഉന്നയിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. എന്നാല്‍, നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ തലനാരിഴകീറിയുളള വാദപ്രതിവാദം അന്നു നടക്കുമായിരുന്നു. സാമാന്യ ജനങ്ങള്‍ക്കു യാതൊരു താത്പര്യവുമില്ലാത്ത നിയമത്തിന്റെ ഏകീകരണം സംബന്ധിച്ച ബില്ലുകളാണ് അന്ന്പ്രധാനമായും ചര്‍ച്ചയ്ക്ക് വന്നിരുന്നത്. സാമാജികരില്‍ അധികംപേരും അഭിഭാഷകരായിരുന്നത് കൊണ്ട് കഴമ്പില്ലാത്തകാര്യമാണെങ്കിലും അവര്കോഴികൊത്തുമ്പോലെ പൊരുതി.
1952 ലെ പൊതുതിരഞ്ഞെടുപ്പോടുകൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷപ്രസ്ഥാനവും നിയമസഭയ്ക്കകത്ത് ഒരു പ്രബല ശക്തിയായി തീര്‍ന്നപ്പോഴാണ് സാധാരണ ജനങ്ങളുടെ ശബ്ദം നിയമസഭാ വേദിയില്‍ ശരിക്കുംമുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയത്.അഭിഭാഷകരോ ബിരുദധാരികളോ അല്ലെങ്കിലുംഅദ്ധ്വാനിക്കുന്ന ജനങ്ങളുടെ കൂടെ ജീവിച്ച് അവരുടെ അവകാശ സമരങ്ങള്‍ നയിച്ച് അവരുടെ വികാര വിചാരങ്ങള്‍ ഉള്‍ക്കൊളളാന്‍ കഴിവുളളവരായി സാധാരണക്കാരില്‍ നിന്ന് വളര്ന്നുവന്നവരായ കുറേ ഏറെ ജനപ്രതിനിധികളെജനങ്ങള് നിയമസഭയിലേക്കു തിരഞ്ഞെടുത്ത് അയച്ചപ്പോള്‍ നിയമസഭയുടെ സ്വഭാവത്തിലും ഉളളടക്കത്തിലും തന്നെ അതിനുമുമ്പത്തേതില് നിന്നും വലിയമാറ്റമുണ്ടായി. ആ മാറ്റം തീര്‍ച്ചയായും പുരോഗമന പരമായ മാറ്റമായിരുന്നു. ഇങ്ങനെ, സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുക്കെപ്പട്ടു വരുന്ന എം.എല്‍.എമാരില്‍ പലരും നിയമനിര്‍മാണത്തിന്റെ നൂലാമാലകള്‍ ഉള്‍ക്കൊളളാന്‍ കഴിയാതെ വിഷമിക്കാറുണ്ടെന്ന് ഒരു നേരാണ്. എന്നാല്‍, തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ അധ്വാനിക്കുന്ന ജനങ്ങളെ ബാധിക്കുന്ന ബില്ലുകളുടെ കാര്യത്തില്‍ അതാതു ബഹു ജനരംഗത്തു പ്രവര്‍ത്തിക്കുന്ന എം.എല്‍.എ.മാര്‍ വിദ്യാഭ്യാസപരമായി അവര്‍ എത്ര യോഗ്യതകുറഞ്ഞവരാണെങ്കിലും വളരെയേറെ കാര്യക്ഷമതയോടു കൂടി പ്രവര്ത്തിക്കുകയുംവിലപ്പെട്ടസംഭാവന നല്‍കുകയും ചെയ്തിട്ടുളളതിന്റെ ധാരാളം അനുഭവവുംനമുക്കുളളതാണ്. അങ്ങനെ യുളളവര്‍ക്ക് നല്ലപോലെ പരിശ്രമിച്ചാല്‍ ഏതു നിയമനിര്‍മാണത്തിന്റെ കാര്യത്തിലും ഫലപ്രദമായി ഇടപെടാനും ശോഭിക്കാനുംകഴിയുമെന്നകാര്യം തര്‍ക്കമറ്റതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മുടെഎം.എല്‍.എ.മാരിലും എം.പി.മാരിലും പലരും അത്തരം കാര്യങ്ങളില്യാതൊരു താത്പര്യവും കാണിക്കാത്തതുകൊണ്ട് നിയമ നിര്‍മ്മാണത്തിന്റെ രംഗത്തു നമ്മുടെ നിയമ സഭകളുടേയും പാര്‍ലമെന്റിന്റെ പോലുംകാര്യക്ഷമതയ്ക്കു കോട്ടം തട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല.
നമ്മുടെ നാട്ടില്‍ അദ്ധ്വാനിക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷംവരുന്നകൃഷിക്കാരുടെ പുരോഗതിക്കുവേണ്ടി സമഗ്രമായ ഒരു നിയമനിര്‍മ്മാണത്തിന് ഇന്ത്യയില്‍ത്തന്നെ ആദ്യമായി നടപടി സ്വീകരിച്ചത് 1957 ല്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളസംസ്ഥാനത്തില്‍ അധികാരംഏറ്റെടുത്തപ്പോഴാണെന്നതു യാദൃശ്ചികമായി സംഭവിച്ചതല്ല. 1949 ല്‍ തിരു-കൊച്ചിസംസ്ഥാനം രൂപം കൊളളുമ്പോള്‍ ഒരേയൊരുകമ്മ്യൂണിസ്റ്റുകാരന്മാത്രമുണ്ടായിരുന്ന നിയമസഭയുടെ സ്ഥാനത്തു എട്ടുവര്‍ഷങ്ങള്‍ക്കുശേഷം കേരളസംസ്ഥാനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് നടന്ന ആദ്യതിരഞ്ഞെടുപ്പില്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം ലഭിച്ചതുംയാദൃശ്ചികമായി സംഭവിച്ചകാര്യമല്ല.ഈ എട്ടുവര്ഷങ്ങള്ക്കിടക്ക് കോണ്‍ഗ്രസിന്റെ ജനദ്രോഹ ഭരണത്തിനെതിരായി തിരു കൊച്ചിയിലും മലബാര്‍ പ്രദേശത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയധീരമായ ബഹുജന സമരങ്ങള്‍ക്ക് കൂടി പാര്‍ട്ടിക്ക് നേടാന്കഴിഞ്ഞപിന്തുണയാണ് 1957 ല്‍ കേരളത്തിന്റെ ഭരണാധികാരത്തിലേയ്ക്ക് പാര്‍ട്ടിയെ ഉയര്ത്തിയതെന്നകാര്യം ആരും വിസ്മരിക്കാതിരിക്കുന്നതു നന്ന്.
നിയമസഭയിലെ ആദ്യ കമ്മ്യുണിസ്റ്റ് ശബ്ദം മര്‍ദ്ദക മന്ത്രിസഭ രാജിവയ്ക്കണം
ഇരുപതു മാസത്തെ അഭാവത്തിനുശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ ഈ സഭയില്പങ്കെടുക്കാന് ഒരു സന്ദര്‍ഭം കിട്ടിയത്. സര്, എന്നെ ഈ സഭയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുവേണ്ടി ഈ ഗവണ്മെന്റിന് കഴിഞ്ഞ 20 മാസക്കാലമായി വേണ്ടിടത്തോളം ശ്രമിക്കുകയായിരുന്നു. സംയോജനം കഴിഞ്ഞ് ആദ്യത്തെ സമ്മേളനത്തില്‍ തന്നെ ഞാന്‍ പങ്കെടുക്കാതിരിക്കുന്നതിനു വേണ്ടി അന്ന് എന്റെ പേരില്‍ യാതൊരു വാറണ്ടും ഇല്ലാതിരുന്നിട്ടും ഞാന്‍ ഈ അസംബ്ലിയില്‍ ഹാജരാകും എന്ന് ഉദ്ദേശിച്ചു പോലീസ് സൈന്യത്തെ ഈ അസംബ്ലി ഹാളിനുചുറ്റും നിര്‍ത്തിയിരുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു.
കൊച്ചിയില്‍ നിന്നും അനേകം പോലീസുകാരെ എന്നെ പിടിക്കുന്നതിലേക്കായി ഇവിടെവരുത്തിയിരുന്നതായി പിന്നീടെനിക്ക് അറിയാന്‍ കഴിഞ്ഞു. അവസാനംഎട്ടൊമ്പതുമാസങ്ങള്ക്ക് ശേഷം എന്നെ അറസ്റ്റു ചെയ്തു അവിടെ നിന്നു ഞാന്‍ ജാമ്യത്തില്‍ വരാന്‍ ശ്രമിച്ചു. എന്നാല്‍ എനിക്ക് ജാമ്യം തരാതെ തുടര്‍ച്ചയായി എനിക്കിവിടെ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ടു.ഇപ്പോള്‍ എന്റെശിക്ഷ അവസാനിക്കാറായി. ഹൈക്കോടതിയില്‍ നിന്ന് അവരുടെദാക്ഷിണ്യം കൊണ്ട് ജാമ്യം ലഭിച്ച ഈ അവസരത്തില്‍ എങ്കിലും ഈസഭാനടപടികളില് പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞു. ഈ അവസരത്തില്‍ അറുപതുദിവസത്തിലധികം തുടര്‍ച്ചയായി സഭാ നടപടികളില്‍ പങ്കെടുക്കാതിരുന്നാല്‍ മെമ്പര്‍സ്ഥാനം പോകുമെന്നുളള സാങ്കേതികമായ കാരണം കൊണ്ട് എന്റെ മെമ്പര്‍സ്ഥാനം ഇല്ലാതാക്കാന്‍ അധികാരം ഉണ്ടായിരുന്നിട്ടും അതു ചെയ്യാതെ എന്റെസ്ഥാനം തുടരാന്‍ അനുവദിച്ച ഈ സഭയുടെ ജനാധിപത്യമര്യാദയ്ക്ക് ഞാന്കൃതജ്ഞത പ്രകാശിപ്പിച്ചുകൊളളുന്നു. സര്, ഇനി ഈ ബജറ്റിനെക്കുറിച്ചും അതിനടിസ്ഥാനമായ ഗവണ്‍മെന്ററ് നയത്തെക്കുറിച്ചും എന്റെ അഭിപ്രായം ഞാന്വ്യക്തമാക്കാം. ഈ ബജറ്റ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ വര്‍ഗ്ഗസ്വഭാവത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ്. ഈ തിരുവിതാംകൂര്‍ കൊച്ചിസംസ്ഥാനത്തു മാത്രമല്ല, ഇന്ത്യ ഒട്ടാകെ ഇപ്പോള്‍ ഒരു ബജറ്റ് ബഹളമാണ്നടക്കുന്നത്. ഇതെല്ലാം മിക്കവാറും ഒരുതരത്തിലുളളവയാണെന്നു നമുക്കറിയാം. ഈബജറ്റ് ഇന്നത്തെ ജന്മിമുതലാളിത്ത താല്പര്യത്തെ സഹായിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുളളതാണ്. സാധാരണക്കാരായ ജനങ്ങളെ അടിച്ചമര്ത്തുന്നതിനുംതൊഴില് രഹിതരാക്കുന്നതിനും സഹായിക്കുന്ന ഒരു ബജറ്റാണിത്. ഈ നാട്ടിലെസാധാരണക്കാരായ ജനങ്ങളുടെ രക്ഷയ്ക്കായിട്ടുളള യാതൊരു വ്യവസ്ഥയും ഈബജറ്റില്‍ ഞാന്‍ കാണുന്നില്ല. സാര്‍, എന്താണ് ഈ നാട്ടിലെ സ്ഥിതി.ഓരോവര്‍ഷം കഴിയുന്തോറും നാട്ടിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ട്പോകുക തന്നെയാണ്.
ഇന്നത്തെപ്പോലെ ഒരു നിസ്സഹായാവസ്ഥ ഇതിനുമുമ്പൊരിക്കലും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. നാട്ടില്‍ അരിയില്ല, തുണിയില്ല, നെയ്ത്ത് തൊഴിലാളികള്‍ക്ക് നൂലില്ല, ബീഡി തെറുപ്പുകാര്‍ക്ക് ജോലിയില്ല ഇങ്ങനെഎവിടെ നോക്കിയാലും കുഴപ്പം. അരാജകത്വം തൊഴിലില്ലായ്മ, പട്ടിണിയും ദാരിദ്ര്യവും ഇതില്‍ നിന്ന് എന്ത് രക്ഷാമാര്‍ഗ്ഗമാണ് ഈ ബജറ്റ് നിര്ദേശിക്കുന്നതെന്നുഞാന് ചോദിക്കുന്നു. ഈ രാജ്യത്തെ ഓരോ വിഭാഗം ജനങ്ങളുടേയുംസ്ഥിതി പ്രത്യേകം എടുത്ത് പരിശോധിക്കാം. ആദ്യമായി തൊഴിലാളികളുടെ കാര്യംതന്നെ എടുക്കുക. ഇവിടുത്തെ മാത്രമല്ല, ഇന്ന് ഇന്ത്യ ഒട്ടുക്കുളള തൊഴിലാളികളുടെ സ്ഥിതി എന്താണ്? തൊഴിലില്ലായ്മ സാര്വ്വത്രികമായിത്തീര്ന്നിട്ടുണ്ട്. ജോലിയില്ല, ജോലിയുളളവര്‍ക്ക് തന്നെ ബോണസ്സില്ല ജീവിത ചെലവിന്റെ വര്‍ധനവനുസരിച്ച് കൂലി കൂടുതല്‍ കിട്ടുന്നില്ല.എന്നിട്ടും നമ്മുടെ ധനകാര്യമന്ത്രി പറയുന്നുണ്ട് ഇയ്യാണ്ടില്‍ തൊഴിലാളികളുടെ കാര്യം ഒരുവിധം തൃപ്തികരമായിരുന്നെന്ന്. സാര്‍, അത്പുണ്ണിന്മേല് കൊളളിവെയ്ക്കുന്ന ഏര്‍പ്പാടാണ്. ഈ നാട്ടിലെ 60 ല്‍ പരംതൊഴിലാളി സംഘടനകളെ നിരോധിച്ചിട്ട്, തൊഴിലാളികളെ മുതലാളിമാരുടെ കയ്യില്‍ എറിഞ്ഞുകൊടുത്തിട്ട്, ധനകാര്യമ്രന്തിപറയുകയാണ് തൊഴിലാളികളുടെ കാര്യം ഭദ്രമാണ്. അവര്‍ക്ക് ക്ഷേമമാണ്. അവര്‍ക്ക് സുഖവും സമാധാനവുമുണ്ട്എന്ന്. തിരുവിതാംകൂറിന്റെ സ്വാത്രന്ത്യ സമരത്തില്‍ അനിഷേധ്യമായ ഒരു പങ്ക്വഹിച്ചിട്ടുളള ആലപ്പുഴയിലെ തൊഴിലാളികളുടെ സ്ഥിതി അതാണെന്ന് ഇന്നത്തെ മന്ത്രിസഭയ്ക്ക് അറിവുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നു. അവിടുത്തെ തൊഴിലാളികള്‍ക്ക് 1948ന് ശേഷം ഇതുവരെ ബോണസ്കിട്ടിയിട്ടില്ല. ഭയങ്കരദുരിതമാണവിടെ തൊഴിലാളികള്‍ ഇന്ന്അനുഭവിച്ചുവരുന്നത്. കൊച്ചിയിലെ സീതാറാം, അഴകപ്പമില്സ് തുടങ്ങിയതൊഴില്‍ ശാലയിലെ തൊഴിലാളികളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഇതിനെയാണ് സുഖവും, സമാധാനവും, ശാന്തിയുമെന്ന് ധനകാര്യമന്ത്രി പറയുന്നതെങ്കില്‍ അതിനെ ഒരു ശ്മശാനത്തിലെ ശാന്തിഎന്നുവേണം പറയാന്‍. അല്ലാതെ തൊഴിലാളികള്‍ക്കൊ ജനങ്ങള്‍ക്കോ ഇവിടെ സുഖവും ക്ഷേമവും ശാന്തിയുമുണ്ടെന്ന് പറഞ്ഞാല്‍ കാര്യവിവരമുളള ആരും സമ്മതിക്കില്ല. തൊഴിലാളികളുടെ സ്ഥിതി ഇതാണെങ്കില്‍ കൃഷിക്കാരുടെ സ്ഥിതി ഒട്ടും മെച്ചമല്ല. അക്രമപാട്ടം കൊണ്ടും താങ്ങാന്‍വയ്യാത്ത കടം കൊണ്ടും അവര്‍ ഇന്നു ഞെങ്ങിഞെരുങ്ങുകയാണ്. അവരുടെദുരിതത്തിനു ഒരു പരിഹാരമുണ്ടാക്കാന്‍ ഈ ഗവണ്മെന്റിന് യാതൊരുപദ്ധതിയുമില്ല. കൃഷിക്കാരുടെ രക്ഷക്കെന്നപേരില് ഇവിടെ ഭൂനയ കമ്മറ്റിയെ ഏര്‍പ്പെടുത്തുകയുണ്ടായി. പരമാര്‍ത്ഥം പറഞ്ഞാല്‍ ആ ഭൂനയകമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഈ നാട്ടിലെ കൃഷിക്കാരോടുളള ഒരു വെല്ലുവിളിയാണ്. ഇന്നത്തെ ഭൂഉടമ സമ്പ്രദായത്തില്‍ അണുവും വ്യത്യാസം വരുത്താത്ത ഒരു റിപ്പോര്ട്ടാണ്ആ കമ്മറ്റി പടച്ചുവച്ചിട്ടുളളത്. ഇരുപത്തയ്യായിരമോ മുപ്പതിനായിരമോ രൂപ അതിലേക്കുവേണ്ടി ചിലവാക്കിയിട്ടുണ്ടെന്ന് അറിയുന്നു. ഈ നാട്ടിലെ ജനങ്ങളോട് ഇതിലും വലിയ ഒരു അവഹേളനം സാദ്ധ്യമാണോ എന്ന് ഞാന്‍ചോദിക്കുന്നു. ഇനി ഈ നാട്ടിലെ സാധാരണക്കാരായ താഴ്ന്നതരം ശമ്പളക്കാരുടെസ്ഥിതി എന്താണെന്ന് ആലോചിക്കാം. അവരുടെ സ്ഥിതി വളരെ കഷ്ടമാണ്. സാധനങ്ങളുടെ വിലക്കൂടുതലിന്റെ തോതനുസരിച്ച് വരുമാനത്തില്വര്ധനവില്ലാത്തതുകൊണ്ട് അവര്‍ ഇന്നു വളരെ കഷ്ടപ്പെടുകയാണ്.
അതില്‍ നിന്ന് എങ്ങിനെയാണ് ഗവണ്മെന്റ് അവരെ രക്ഷിക്കാന്‍ പോകുന്നത്? ഇങ്ങനെ ഏതു വിഭാഗം ജനങ്ങളെ എടുത്തുനോക്കിയാലും അവര്‍ ഇന്നു പലവിധത്തിലുളളദുരിതങ്ങള് കൊണ്ട് ഞെങ്ങിഞെരുങ്ങുകയാണ്. അവരുടെ മുമ്പില്‍ ലാത്തിയുംതോക്കും നീട്ടിയാണോ അവരെ രക്ഷിക്കാന്‍ പോകുന്നതെന്നും ഞാന്‍ചോദിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു കൊല്ലത്തിന് മുമ്പ് ഗവണ്മെന്റ് നിരോധിക്കുകയുണ്ടായി . അതുപോലെ തന്നെ എത്ര ട്രേഡ് യൂണിയനുകളേയും വിദ്യാര്‍ത്ഥി സംഘടനകളേയും ഗവണ്മെന്റ് നിരോധിച്ചു. എന്നിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു അക്രമപാര്ട്ടിയാണെന്നു ഗവണ്മെന്റ് നാടുനീളെ പ്രചരണം നടത്തി. എന്നാല്‍ ഈ പ്രചരണങ്ങള്‍കൊണ്ടൊന്നും വഴിതെറ്റിപോകുന്നവരല്ല ഈ നാട്ടിലെ ജനങ്ങളെന്നു ഗവണ്മെന്റ് മനസിലാക്കിയാല്‍ കൊളളാമെന്നു ഞാന്‍ അവരോടു അപേക്ഷിക്കുന്നു.. ഈ നാട്ടിലെജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ കമ്മ്യൂണിസ്റ്റ് പാര്ട്ടിഅക്രമപാര്ട്ടിയാണോ എന്ന് അപ്പോള്‍ ജനങ്ങള്‍ മനസിലാക്കിത്തരും ഇക്കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഈ രാജ്യത്ത് എന്തെല്ലാമാണു നടന്നിട്ടുളളതെന്നു ഈ സഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കു അറിയാമെന്നു ഞാന്‍ വിശ്വസിക്കുന്നു. നിയമത്തിന്റെയും സമാധാനത്തിന്റെയും പേരില്‍ ഇവിടെപലതും നടന്നിട്ടുണ്ട്. നിയമത്തിന്റെയും സമാധാനത്തിന്റെയും കാര്യം പ്രത്യേകം ഊന്നിപറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്യോഗം സ്വീകരിച്ച അവസരത്തില്‍ പറയുകുണ്ടായി, നിയമ സമാധാനം പാലിക്കുന്നകാര്യത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിക്കുമെന്ന്. എന്നാല്അതോടൊപ്പം തന്നെരാജ്യത്തിന്റെ ആഭ്യന്തര സുസ്ഥിതിക്കുവേണ്ടി പോലീസിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് ബഡ്ജറ്റില്‍ പ്രത്യേകംവ്യവസ്ഥകൊളളിച്ചിട്ടുളളതായും കാണുന്നു. പോലീസുകാര്‍ക്ക് ശമ്പളം കൂട്ടികൊടുക്കണമെന്ന താണെങ്കില്‍ ഞാന്‍ അതിനെ ശക്തിയായി പിന്താങ്ങുന്നു. 25ഉം 30ഉം രൂപ ശമ്പളം കിട്ടുന്ന ഈ നാട്ടിലെ പോലീസുകാര്‍ വളരെ ഞെങ്ങി ഞെരുങ്ങിയാണ് കഴിഞ്ഞു പോരുന്നത്. എന്നാല്‍ അവര്‍ക്ക് ശമ്പളംകൂട്ടിക്കൊടുക്കുകയല്ല ഗവണ്മെന്റിന്റെ ഉദ്ദേശ്യം. നിയമസമാധാനങ്ങളുടെ പേരില്‍ നാട്ടുകാര്‍ക്ക് എതിരായി യുദ്ധം പ്രഖ്യാപിക്കുന്ന ഒരു നയമാണ് ഇവിടുത്തെ ഗവണ്മെന്റ് സ്വീകരിക്കുന്നത്. അതുമനസ്സിലാക്കാന്‍ കഴിഞ്ഞ ഒരുകൊല്ലത്തെ ചരിത്രം ഒന്നു പരിശോധിച്ചാല്‍ മതി. ഈ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമ സമാധാന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ചുകൊണ്ട് കഴിഞ്ഞ ഒരുകൊല്ലത്തിനിടയ്ക്ക് വളെരയധികംമര്ദ്ദന പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തു നടത്തിയിട്ടുണ്ടെന്നു ഞാന്‍ സഭയെഅറിയിച്ചുകൊളളുന്നു. എന്നെ അറസ്റ്റു ചെയ്തതിനെ തുടര്ന്നുലോക്കപ്പിലിട്ടു മൂന്ന് ദിവസംതുടര്‍ച്ചയായി മര്‍ദ്ദിക്കുകയുണ്ടായി. ശിക്ഷിക്കപ്പെട്ട ദിവസം പോലുംസ്പെഷ്യല് ബ്രാഞ്ചുകാര് എന്നുപറയെപ്പടുന്ന ഒരുസംഘം പോലീസുകാര്‍ ലോക്കപ്പില്‍ തളളിക്കയറി ഇടിക്കട്ടകൊണ്ട് ബോധം കെടുന്നതുവരെ എന്നെ മര്‍ദ്ദിക്കുകയുണ്ടായി. എന്നെമര്ദ്ദിച്ചതില് എനിക്ക് സങ്കടമില്ല. എന്നാല്‍ അതിലും എത്രയോ ദാരുണമായപലതിലും എനിക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നിട്ടുണ്ട്.ഇരിങ്ങാലക്കുടയിലേയും കൊടുങ്ങല്ലൂരിലേയും എത്രയോ തൊഴിലാളികളെ സ്ത്രീപുരുഷ ഭേദമന്യേ നിര്‍ദയം മര്‍ദ്ദിക്കുകയുണ്ടായി. അടിച്ചടിച്ച് ബോധംകെടുത്തുക, ബോധംവന്നതിനുശേഷം വീണ്ടും അടിക്കുക. ഇതു ഒരു സാധാരണഏര്പ്പാടായിരുന്നു.
എന്റെ ഒരു സഹപ്രവര്ത്തകന് തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മര്‍ദ്ദനമേറ്റു മൂന്നുമാസം അദ്ദേഹം ആശുപ്രതി ചികില്‍സയിലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കാലിന്റെ ഒരു കഷ്ണം എല്ല് എടുത്ത്കളഞ്ഞിരുന്നു. ഇനിയും ഒടിഞ്ഞ എല്ലുകള്‍ അദ്ദഹത്തിന്റെ കാലുകളില്ഉണ്ടായിരിക്കാമെന്ന് ഡോക്ടര്‍ നാരായണ മേനോന് പറയുകയുണ്ടായി.ഇങ്ങനെയാണ് നിയമസമാധാനം പാലിക്കുന്നത്. ചോരയും നീരുമുളള പത്ത്ചെറുപ്പക്കാരെ പോലീസിന്റെ ലോക്കപ്പിലിട്ട് അടിച്ച് കൊന്നിട്ടുണ്ട്.ഇതെല്ലാം കഴിഞ്ഞിട്ടും രക്തസമ്മര്‍ദ്ദം കൊണ്ടും മഞ്ഞപ്പിത്തം കൊണ്ടുംപുഴുക്കടി കൊണ്ടുമാണ് അവര്‍ മരണമടഞ്ഞതെന്ന് അഹിംസയുടേയും അക്രമരാഹിത്യത്തിന്റെയും പ്രവാചകന്മാരായ കോണ്‍ഗ്രസ്സ് സ്നേഹിതന്മാര് പ്രസംഗിച്ചുകൊണ്ട് നടക്കുകയാണ്. ഇതൊന്നും കേട്ടാല്വിശ്വസിക്കുന്നവരല്ല ഇന്നാട്ടിലെ ആളുകളെന്ന് അവര്‍ മനസ്സിലാക്കേണ്ടതാണ്. ഈനാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ശബ്ദം ഇന്ന് സര്വ്വത്രഉയര്ന്ന് പൊങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഈ രാജ്യത്തെ ലോക്കപ്പുകളിലെകല്ലിനും മണ്ണിനും സംസാരിക്കുവാന്‍ സാധിക്കുമെങ്കില്‍ മര്‍ദ്ദനത്തിന്റെയും പീഢനത്തിന്റെയും കണ്ണീരിന്റെയും എത്രയോ കഥകള്‍ അവയ്ക്ക്പറയുവാനുണ്ടാകും. ഈ അവസരത്തില്‍ ഈ സഭയിലെ ബഹുമാനപ്പെട്ട അംഗങ്ങളുടെ സംസ്ക്കാരത്തിന്റെ മുമ്പില്‍, മനഃസ്സാക്ഷിയുടെ മുമ്പില്‍, മനുഷ്യത്വത്തിന്റെ മുമ്പില്‍ ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നു.മിസ്റ്റര്‍ സ്പീക്കര്‍: ബജറ്റില്‍ വാദ പ്രതിവാദവുമായി ബന്ധമില്ലാത്തതും അതിനു അനുയോജ്യമല്ലാത്തതുമായ പ്രസ്താവനകള്‍ തുടരാന്‍ അനുവദിക്കുന്നതല്ല. പ്രസ്താവനകളില്‍ അടങ്ങിയ സംഗതികള്‍ പരമാര്ത്ഥങ്ങളായിരുന്നാല് തന്നെയുംബജറ്റിന്റെ പൊതുവിമര്ശന വേളയില്‍ അവ സംഗതമല്ല. ശ്രീ.ഇ.ഗോപാലകൃഷ്ണമേനാന്: ഗവണ്മെന്റിന്റെ നയത്തെ സംബന്ധിച്ചും നിയമസമാധാന പരിപാലന സമ്പ്രദായത്തെക്കുറിച്ചും പറയുന്നത് സംഗതമായിരിക്കുമെന്നു കരുതി പറഞ്ഞതാണ്.
മിസ്റ്റര്‍ സ്പീക്കര്‍: ആ സംഗതികളെ സ്പര്‍ശിച്ചു പൊതുവേസംസാരിക്കുന്നതില് തരക്കേടില്ല. എന്നാല്‍ അവയുടെ വിശദാംശങ്ങളിലേക്ക്കടക്കുന്നത് ഈ അവസരത്തില്‍ ശരിയല്ല.
ശ്രീ.ഇ.ഗോപാലകൃഷ്ണമേനോന്‍: ഞാന്‍ ആ ഭാഗം അവസാനിപ്പിക്കുന്നു ഇങ്ങിനെ ഈനാട്ടില്‍ ക്രമസമാധാനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരു കൊല്ലക്കാലത്തു ഭയങ്കരമായ പലതും നടന്നിട്ടുണ്ട്. മറ്റൊന്നുമില്ലെങ്കില്‍ തന്നെയും ഈ രാജ്യത്തുഒരുവനു സ്വൈര്യമായി ഒരു സ്ഥലത്തു കഴിഞ്ഞുകൂടൂവാന് പോലും കഴിയുന്നില്ലല്ലോ എന്നുളള പരിതാപകരമായ ഒരവസ്ഥയിലേക്കാണ് ജനങ്ങള്‍ എത്തിയിരിക്കുന്നത്.ഇപ്പോള്‍ കൊച്ചിക്കാരും തിരുവിതാംകൂറുകാരും ചേരിതിരിഞ്ഞു നിന്നുഏതിനൊക്കെയോ വേണ്ടി കലഹിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ കോണ്‍ഗ്രസ്സ് മെമ്പറന്മാര് തങ്ങളുടെ ഒരു പ്രതിനിധി മന്ത്രിസഭയില്‍ ഉണ്ടായിരിക്കണമെന്ന് വാദിക്കുന്നതായികേട്ടു. അത് ഒരു സങ്കുചിത മനോഭാവമാണെന്ന് പറഞ്ഞ് അതിനെ എതിര്‍ക്കുന്ന ഒരു വിഭാഗക്കാരും ഇതിനകത്തുണ്ട്. ഇതിലൊന്നും വലിയ അര്‍ത്ഥമുളളതായി ഞാന്‍ കാണുന്നില്ല.എങ്കിലും തിരുവിതാംകൂറും കൊച്ചിയും വളരെക്കാലമായി രണ്ടുവ്യത്യസ്തരാജ്യങ്ങളായി നിലനിന്ന ഒരു പാരമ്പര്യമുണ്ട്. പ്രത്യേകം തീരുമാനിക്കേണ്ടതായ പല പ്രശ്നങ്ങളും ഇന്ന് നിലവിലുണ്ട്. ആസ്ഥിതിക്ക് കൊച്ചിയെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രി മന്ത്രിസഭയില്വേണമെന്ന് ഒരുകൂട്ടര്‍ പറയുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ഞാന്കരുതുന്നില്ല. എന്നാല്‍ എന്റെ കൊച്ചി സുഹൃത്തുക്കള്‍ കൊച്ചിക്കാരുടെ നന്മക്ക് വേണ്ടിയാണോ, ഇങ്ങനെ ഒരു മന്ത്രിസ്ഥാനത്തിനുവേണ്ടിയാണോ വാദിക്കുന്നതെന്ന് എനിക്ക് വളരെ സംശയമുണ്ട്. രാജ്യത്തെ ജനങ്ങളെ സാരമായി സ്പര്‍ശിക്കുന്ന പ്രധാനപ്പെട്ട പല പ്രശ്നങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഭൂനയപ്രശ്നം, ലെവിസിസ്റ്റം, പൗരസ്വാതന്ത്ര്യമര്ദ്ദനം ഇങ്ങനെ പല പലപ്രശ്നങ്ങള്‍ ഇവിടെയുണ്ട്. അതിനൊന്നും ഒച്ചപ്പാടുണ്ടാക്കാനോ രാജിവയ്ക്കാനോ പ്രതിഷേധം പുറപ്പെടുവിക്കാനോ തയ്യാറാകാത്ത എന്റെ കൊച്ചിയിലെ കോണ്‍ഗ്രസ്സ് സ്നേഹിതന്മാര് ഒരു മന്ത്രിസ്ഥാനത്തിനു വേണ്ടി ഇപ്പോള്‍ രാജിവയ്ക്കാന്‍ തയ്യാറായിരിക്കുന്നതുകണ്ടാല് ഇതില്‍ എന്തോകളളമുണ്ടെന്ന് എന്നെപ്പോലുളളവര്‍ക്ക് മനസിലാക്കാന്‍ വിഷമമില്ല, മുന്മന്ത്രിസഭയിലെ അംഗമായിരുന്ന ശ്രീ.ജോണ്‍ ഫിലിപ്പോസിനെപ്പറ്റി മിസ്.മസ്ക്രീന് ഗൗരവപരമായ ചില ആരോപണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.അതിനെപ്പറ്റി നാട്ടുകാരുടെ ഇടയില്‍ വളരെ ഉല്‍കണ്ഠയുണ്ട്. ഇങ്ങനെയുളള പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധയെ ആകര്ഷിച്ചുവഴിതെറ്റിക്കാന് വേണ്ടി ആലോചിച്ചുറച്ച് കൊണ്ട് വന്നിരിക്കുന്ന ഒരുതന്ത്രമാണ് ഇതെന്നാണെന്നാണ് നാട്ടുകാര്‍ മനസിലാക്കുന്നത്.ഞാന്അവസാനമായി വീണ്ടും പറയുന്നു, ഈ മന്ത്രിസഭയില്‍ ജനങ്ങള്‍ക്ക് അശേഷംവിശ്വാസമില്ലെന്ന്. ഇവിടുത്തെ ജനങ്ങളെ ഭരിക്കുവാന്‍ ഈ ഗവണ്മെന്റിന് ഒരുനിമിഷം പോലും അവകാശമില്ല. പൊതുജനാഭിപ്രായമാകുന്ന വിശാലമായ കോടതിയുടെമുമ്പില് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്നു പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് അവര്‍ മനസിലാക്കട്ടെ. ജനാധിപത്യ സിദ്ധാന്തങ്ങളോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ഈ മന്ത്രിസഭയ്ക്ക് ലേശമെങ്കിലും ലജ്ജയുണ്ടെങ്കില്‍.........................
ജനാധിപത്യ തത്വങ്ങളോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഈ മന്ത്രിസഭ ഉടനെ രാജിവെച്ചിട്ട് ഒരു പുതിയ തിരഞ്ഞെടുപ്പിന് നില്ക്കുവാന് ഞാന്‍ അവരെ വെല്ലുവിളിക്കുന്നു. (അവലംബം-ട്രാവന്‍കൂര്‍ കൊച്ചിയില്‍ ലെജിസ്ലേറ്റീവ് അസംബ്ലി 16 മാര്‍ച്ച് 1951 )
തരിശ് പുറമ്പോക്കുഭൂമികള്‍ പാവങ്ങള്‍ക്കു പതിച്ചുനല്‍കണം
1957 ജൂണ്‍ 14ന് ചെയ്ത പ്രസംഗം
സര്, ഗവണ്മെന്റിന്റെ അധീനതയിലുളള തരിശും പുറംപോക്കും ഭൂമികളുടെ വിതരണത്തെപ്പറ്റിയാണ് ഏതാനും വാക്കുകള്‍ എനിക്ക് പറയാനുളളത്.ഇതുസംബന്ധിച്ച് ബഹുമാനപ്പെട്ട മെമ്പര്‍ ശ്രീ.കെ.ടി.തോമസ്പറഞ്ഞ പല അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പുണ്ട്. നമ്മുടെ രാജ്യത്തിനു ഭൂമിക്കുളള ദാഹം ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.അതിനുളള മുഖ്യകാരണം ഇവിടെ കൃഷി ഭൂമിക്കുളള പരിമിതി തന്നെയാണ്. നമ്മുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍പ്പെട്ട ദേവികുളം, പീരുമേട്, പത്തനംതിട്ട, മലയാറ്റൂര്‍, നെയ്യാറ്റിന് കര, താലൂക്കിലെ കാണിപ്പറ്റൂര് പ്രദേശങ്ങള്എന്നിവിടങ്ങളില് സഞ്ചരിക്കുന്നവര്‍ നമ്മുടെ രാജ്യത്തെ കൃഷിക്കാരേപ്പറ്റി അഭിമാനപുളകിതരാകാതിരിക്കില്ല. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കുടിയേറിപാര്ത്ത് ആ സ്ഥലങ്ങള്‍ കനകം വിളയുന്ന ഭൂമിയായി കൃഷിക്കാര്‍ മാറ്റിയിരിക്കുകയാണ്. ആ കൃഷിക്കാര്‍ക്ക് എത്രയോ അധികം യാതനകള്‍ ഈപ്രവര്‍ത്തനങ്ങള്‍ക്കായി സഹിക്കേണ്ടി വന്നിട്ടുണ്ട്.മുന്‍ ഗവണ്മെന്റ്, അവരെല്ലാവരും അനധികൃതമായി കയ്യേറിയവരാണെന്ന് പറഞ്ഞ് അവരെ ദ്രോഹിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ കൃഷിക്കാര്‍ പ്രവേശിച്ചതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ടെന്ന് നമുക്കറിയാം. ഭക്ഷ്യപ്രശ്നം മൂര്‍ച്ഛിച്ചപ്പോള്‍ അന്നത്തെ ഗവണ്മെന്റ് ഒരു പദ്ധതി ആവിഷ്ക്കരിക്കുകയുണ്ടായി . ഗവണ്മെന്റ് വക പുറംപോക്കുകളും തരിശു ഭൂമികളും വനപ്രദേശങ്ങളും ഭക്ഷ്യോല്‍ പാദത്തിനുവേണ്ടി കുറേശ്ശേയായി ഗവണ്മെന്റ് പതിച്ചുകൊടുക്കുവാന്‍ തുടങ്ങി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അന്ന് ഇങ്ങനെ പതിച്ച്കൊടുത്ത ഭൂമി കിട്ടിയവരില്‍ ഒരു വലിയവിഭാഗംഅങ്ങനെ കിട്ടുവാന്‍ അര്‍ഹതയില്ലാത്തവരായിരുന്നു. എന്നുവച്ചാല്‍ ഭൂമിഇല്ലാത്ത ആളുകള്‍ക്കാര്‍ക്കും വളരെ ഒന്നും ഭൂമി കിട്ടിയില്ല. ഭൂമികൊടുക്കുവാന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരും,അനുദ്യോഗസ്ഥ കമ്മിറ്റികളുംപല സ്വാധീനതകള്‍ക്കും വിധേയരായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കാതെ വലിയ ധനാഢ്യന്ന്മാര്ക്കു അത് നല്‍കുകയാണ് പല സ്ഥലങ്ങളിലും ചെയ്തത്.എങ്കിലും നമ്മുടെ നാട്ടിലെ പാവപ്പെട്ട കൃഷിക്കാര്‍ അതില്‍ കുറെയെല്ലാം ഭൂമിഅനധികൃതമായിട്ട് കൈവശം വച്ച് അനുഭവിച്ച് പോരുന്നുണ്ട്.അവര്അനധികൃതമായി കൈവശപ്പെടുത്തിയെന്നുളളത് കൊണ്ട് അവരെയെല്ലാം അടിച്ചിറക്കണമെന്ന അഭിപ്രായം ഈ ഗവണ്മെന്റ് ഉണ്ടായിക്കൂടാ. ബഹുമാനപ്പെട്ട ശ്രീ.പട്ടം താണുപിളള ഈ രാജ്യത്ത് ഇത്തരത്തില്‍ അനധികൃതമായി ഭൂമികയ്യേറിയിട്ടുളളവരെ ഗവണ്മെന്റ് നിര്‍ദാക്ഷിണ്യം ഇറക്കിവിടണമെന്ന് പറയുകയുണ്ടായി. അനധികൃതമായി ഭൂമിയില്‍ കയ്യേറ്റം ചെയ്തിട്ടുളളവര്പാവപ്പെട്ട കൃഷിക്കാരാണെങ്കില്‍, ഭൂമിയില്ലാത്തവരാണെങ്കില്‍, ഈ ഗവണ്മെന്റ് അവരോട് വ്യത്യസ്ഥമായ ഒരു സമീപന രീതി കൈക്കൊളളണമെന്നും അവര്‍ കയ്യേറ്റംനടത്തിയ സ്ഥലങ്ങളില്‍ അവരെ താമസിപ്പിക്കുവാന്‍ അനുവദിക്കണെമന്നുംഎനിക്ക് അഭിപ്രായമുണ്ട്. അതേസമയം ഗവണ്മെന്റ് അനുമതിയോടുകൂടിയാണെങ്കിലും ഭൂമിയിപ്പോള്‍ കൈവശപ്പെയുത്തിയിരിക്കുന്നവര് വളെരയധികം ഭൂമിയുടെ ഉടമസ്ഥരാണെങ്കില്‍, അവരെ അവിടെ നിന്നും ഇറക്കണം എന്ന നയമാണ് ഗവണ്മെന്റ്സ്വീകരിക്കേണ്ടത്. ഇതുകൂടാതെ പലസ്ഥലങ്ങളിലും വലിയ എസ്റ്റേറ്റ് ഉടമസ്ഥന്മാര് അവരുടെ എസ്റ്റേറ്റിനു തൊട്ടടുത്തുകിടക്കുന്ന പുറം പോക്ക് ഭൂമികള്‍ എസ്റ്റേറ്റിന്റെ ഭാഗമാണെന്ന് പറഞ്ഞ് വളച്ച് കെട്ടിഎടുത്തിട്ടുണ്ട്. ഈ പുറമ്പോക്ക് ഭൂമി എല്ലാം സര്വ്വേചെയ്യണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകസംഘവും എത്രയോ പ്രാവശ്യംപറഞ്ഞിട്ടുളളതാണ്. ഉദ്യോഗസ്ഥന്മാരുടെ പിന്‍ബലത്തോടുകൂടിയും അല്ലാതെയുംഎസ്റ്റേറ്റ് ഉടമകള്‍ ഗവണ്മെന്റ് പുറംപോക്ക് ഭൂമികള്‍ ഇങ്ങനെ സ്വന്തമായി തീര്‍ത്തതിന്റെ എത്ര ഉദാഹരണം വേണമെങ്കിലും ദേവികുളം, പീരുമേട്, നെയ്യാറ്റിന്‍കര ഈ താലൂക്കുകളിലെ കാണിപറ്റു ഭൂമികളില്‍ നിന്ന് എടുത്ത്കാണിക്കുവാന് കഴിയും. ഈ പ്രദേശങ്ങളിലെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റംചെയ്യപ്പെട്ടിട്ടുളള പുറംപോക്ക് ഭൂമിയെല്ലാം തിരിച്ചെടുത്തു ഈ നാട്ടിലെ ഭൂമിയില്ലാത്തവര്‍ക്കും കൃഷിചെയ്യാന്‍ യഥാര്‍ത്ഥമായിട്ടും ആഗ്രഹിക്കുന്നവര്‍ക്കും വിതരണം ചെയ്യണം. അതുപോലെതന്നെ കുത്തക പാട്ടത്തിനുസ്ഥലമെടുത്ത് കൃഷിയൊന്നും ചെയ്യാതെ തരിശായി ഇട്ടിരിക്കുന്ന പ്രദേശങ്ങളുംഉണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ മുകുന്ദപുരം താലൂക്കില്‍, പരിയാരത്ത് ഇങ്ങനെഎത്രയോ ഏക്കര്‍ സ്ഥലം ആലുവാ സെറ്റില്മെന്റ്കോളനിക്കാര് കുത്തകപാട്ടത്തിനു വാങ്ങി കൃഷി ചെയ്യാതെ കിടപ്പുണ്ട്. ഇതൊക്കെ തിരി-കൊച്ചിക്കടുത്ത് കൃഷിചെയ്യാന്‍ സന്നദ്ധതയുളള കൃഷിക്കാര്‍ക്ക് കൊടുക്കുകയെന്ന നയം ഈ ഗവണ്മെന്റ് സ്വീകരിക്കേണ്ടതുണ്ട്. അതുപോലെ അനധികൃതമായി പ്രവേശിച്ചു വെന്നതിന്റെ പേരില്‍ പാവപ്പെട്ട കര്‍ഷകരുടെ പേരില്വൃക്ഷക്കരമായും നിരോധനക്കരമായും വലിയ തുകകള്‍ ചുമത്തി അവരെവിഷമിപ്പിക്കുന്ന നയം മുന്ഗവണ്മെന്റുകള് സ്വീകരിച്ചിട്ടുണ്ട്. ഇത്തരംനടപടികള്‍ ഈ ഗവണ്മെന്റ് റദ്ദുചെയ്യേണ്ടതാണ്. അടിസ്ഥാന നികുതി മാത്രം വസൂലാക്കി ക്കൊണ്ട് ആ വസ്തുക്കളെല്ലാം കൈവശക്കാര്‍ക്കു സ്ഥിരമായി നല്‍കേണ്ടതുമാണ്. അതേ സമയം ആ വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ഇടവരാത്ത വിധത്തില്‍ കൊടുക്കേണ്ടതാണ്. മുമ്പ് അലോട്ട് ചെയ്തിട്ടുളള ഭൂമി പലപ്പോഴായി ഇങ്ങനെ കൈമാറ്റം ചെയ്ത് പോയിട്ടുണ്ട്. അതിനിടവരാത്ത വിധത്തില്‍ ഭാവിയില്‍ ഗവണ്മെന്റ് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വകകാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനും ഗവണ്മെന്റിനെ വേണ്ട തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് സഹായിക്കുന്നതിനും വേണ്ടി എല്ലാകക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കികൊണ്ടുളള ജനകീയ കമ്മറ്റികള്‍ ഏര്‍പ്പെടുത്ത ണമെന്ന അഭിപ്രായവും എനിക്കുണ്ട്.
മറ്റൊരു കാര്യം പറയുവാനുളളത് ശ്രീ.കെ.ടി.തോമസ് പറഞ്ഞ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള ഭൂമികളെ പറ്റിയാണ്. ഒരു പറനെല്ലിനുമൂന്നേകാല് രൂപവരെയുളള പാട്ടം കൃഷിക്കാരില്‍ നിന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് ഈടാക്കിവരുന്നുണ്ട്. അതു നിര്‍ത്തണമെന്നും കുടിയാന്മാര്ക്ക് സഹായകമായ ഒരു നില കൈക്കൊളളണമെന്നും കൊച്ചി ദേവസ്വംബോര്‍ഡധികൃതരുടെ അടുക്കല്‍ കുടിയാന്മാര് പലപ്പോഴും നിവേദനം നടത്തിയിട്ടുളളതാണ്.അതുപോലെതന്നെ , പാട്ടബാക്കിക്കും നടപടികളും കൊച്ചി ദേവസ്വംബോര്ഡ്എടുത്ത് തുടങ്ങിയിട്ടുണ്ട്. തിരുവിതാംകൂര്‍ വിഭാഗത്തില്‍ പട്ടാഴിതുടങ്ങിയ ദേവസ്വങ്ങളും പാട്ടബാക്കിക്കും മറ്റുവസ്തു ഒഴുപ്പിക്കുവാനുളള നടപടികള്‍ എടുത്തിട്ടുണ്ട്. അതിനാല്‍ ദേവസ്വം വക ഭൂമികളെ സംബന്ധിച്ചുളള ഇത്തരം കര്‍ക്കശ നടപടികള്‍ നിറുത്തിവച്ച് അവിടുത്തെ കുടിയാന്മാരെ സംരക്ഷിക്കത്തക്ക വ്യവസ്ഥകള്‍ കൂടി ഭൂനയ പരിഷ്ക്കരണ ഭരണബില്ലുകള്കൊണ്ടുവരുമ്പോള് അവയിലുള്പ്പെടുത്തണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. ഭൂമികൈവശം വച്ചിട്ടുളളത് ഏതു വ്യവസ്ഥയിലായാലും വേണ്ടില്ല, അദ്ധ്വാനിക്കുന്നകര്ഷക ജനതയ്ക്കു നീതി ലഭിക്കുന്ന തരത്തില്‍ വേണം കാര്‍ഷിക പരിഷ്ക്കാരംനടപ്പില് വരുത്താന്‍. ഗവണ്മെന്റു ഭൂനയബില്ലുകള് ആ അടിസ്ഥാനത്തില്‍ എത്രയും വേഗത്തില്‍ അവതരിപ്പിക്കുകയും ചെയ്യണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വിധത്തില്‍ നമ്മുടെ നാട്ടില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വിഷമമേറിയ ഭക്ഷണപ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് ആണെന്റെ വിശ്വാസം. മാത്രമല്ല ഇത്തരംകാര്ഷികപരിഷ്ക്കാരത്തില് കൂടി ഈ നാട്ടിലെ ജനങ്ങളുടെ ക്രയ ശക്തിവര്ധിപ്പിക്കുവാനും രാജ്യത്തെ വ്യവസായവല്‍ക്കരിക്കുന്നതിനു തന്നെ സഹായകമായ ഒരു അന്തരീക്ഷം ഇവിടെ സംജാതമാകുവാനും കഴിയുന്നതാണ്.അവസാനമായി എന്റെ നിയോജകമണ്ഡലത്തിലെ ഒരു പ്രശ്നത്തെപ്പറ്റിയാണ്, എനിക്ക് പറയുവാനുളളത് . ഈ നാട്ടില്‍ വെള്ളപ്പൊക്കം കൊണ്ട് വളരെ വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുന്നത്തൂര്‍ താലൂക്കിലെ കഥയെപറ്റി ഇവിടെപറഞ്ഞു. കൊടുങ്ങല്ലൂര്‍ താലൂക്കിലും വെള്ളപ്പൊക്കം കൊണ്ട് വളരെ നാശംഉണ്ടായിട്ടുണ്ട്. പാവപ്പെട്ട കൃഷിക്കാര്‍ക്ക് വിത്തുപോലും വാങ്ങുവാന്നിവര്ത്തിയില്ലാത്ത ഒരു സ്ഥിതിയാണിവിടെയുളളത്.പ്രായേണ അവിടെ കൃഷിതന്നെകുറവാണ്. അടുത്ത കൃഷിക്ക് ആവശ്യമായ വിത്ത് സൗജന്യമായി നല്‍കിയും കൃഷിനാശം നേരിട്ട ഭൂമികളുടെ ഈ വര്‍ഷത്തെ നികുതിയും പാട്ടവുംഇളവു ചെയ്തുകൊടുത്തും അവരെ സഹായിക്കുവാന്‍ വേണ്ട നടപടികള്‍ ഗവണ്മെന്റു സ്വീകരിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
കപ്പല്‍ നിര്‍മ്മാണശാല കൊച്ചിയില്‍ സ്ഥാപിക്കണം. കപ്പല്‍ നിര്‍മ്മാണശാല കൊച്ചിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ച് കൊണ്ട് 1958 ജൂലായ് 9നു നടത്തിയ പ്രസംഗം
I move the following resolution : “ഇന്ത്യാഗവണ്മന്റ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ടാം കപ്പല്‍ നിര്‍മ്മാണകേന്ദ്രം കൊച്ചിയില്സ്ഥാപിക്കേണ്ടതാണെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു”.
ശ്രീ.ടി.സി.നാരായണന് നമ്പ്യാര്‍ : ഞാന്‍ ഈ പ്രമേയത്തെ പിന്താങ്ങുന്നു.ശ്രീ.ഇ.ഗോപാലകൃഷ്ണ മേനോന് ഈ പ്രമേയം വഴി ഞാന്‍ ഈ സഭയിലുളളഎല്ലാമെമ്പറന്മാരുടേയും, ഈ സഭയ്ക്കുവെളിയില്‍ കേരളത്തിലുളള എല്ലാജനങ്ങളുടേയും ഒരഭിപ്രായത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.ഇന്ത്യയില്‍ ഒരു രണ്ടാം കപ്പല്‍ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കുകയാണെങ്കില്‍ അത് കൊച്ചിയിലായിരിക്കണമെന്നുളള അഭിപ്രായ ഗതി എത്രയോ മുമ്പുതന്നെ ഇവിടെ പൊന്തിവന്നിട്ടുളളതാണ്. ഈ അവസരത്തിലാണ് ഇന്ത്യാഗവണ്മെന്റ് അതിനെ സംബന്ധിച്ച് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചത്. കൊളംബോ പ്ലാനിന്റെയും, യുണൈറ്റഡ് കിങ്ഡം ഷിപ്പ് ബില്‍ഡിംഗ് മിഷന്റെയും, സംയുക്താഭിമുഖ്യത്തിലുളള ഒരു വിദഗ്ദ്ധസംഘത്തേയാണ്, ഇന്ത്യയില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന രണ്ടാം കപ്പല്‍ കേന്ദ്രം എവിടെയാണു സ്ഥാപിക്കേണ്ടതെന്നു ശുപാര്‍ശചെയ്യുന്നതിന് നിയോഗിച്ചത്. ആവിദഗ്ദ്ധ സംഘം ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലായി 20 സ്ഥലങ്ങള്‍ പരിശോധിക്കുകയുണ്ടായി. അതിന്റെ എല്ലാവശങ്ങളെയും പരിശോധിച്ചതിനുശേഷം ആസംഘം ഇന്ത്യാഗവണ്മെന്റിനു ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറിപ്പോര്‍ട്ടില്‍ ഈ വിദഗ്ദ്ധസംഘം പരിശോധിച്ച ഇരുപത് സ്ഥലങ്ങളില്‍ 5 സ്ഥലങ്ങല്‍ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നതിനു പറ്റിയ സ്ഥലങ്ങളായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ അഞ്ചു സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനം നല്കിട്ടുളളത് കൊച്ചി തുറമുഖത്തിനാണ്. നമ്മുടെ കേരളത്തിന്റെ പ്രകൃതിദത്തമായ അനുഗ്രഹീതമായ സമ്പത്തായ അറബിക്കടലിന്റെ റാണിയായ കൊച്ചി തുറമുഖത്ത് രണ്ടാം കപ്പല്‍ നിര്‍മ്മാണകേന്ദ്രം തുടങ്ങണെമന്നുളള കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തിനനു സരിച്ചുളള ഒരു തീരുമാനമാണ് ഈ വിദഗ്ദ്ധസംഘം എടുത്തിട്ടുളളത്. നമുക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് അവര്‍ സമര്‍പ്പിച്ചിട്ടുളളത്. രണ്ടാംകപ്പല് നിര്‍മ്മാണകേന്ദ്രം കൊച്ചിയില്‍ തുടങ്ങുന്നതിന് പ്രധാനമായി, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അതിനു മുന്‍ഗണന കൊടുക്കുന്നതിന് അവര്‍ ചിലകാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ പ്രസക്തമായ ഒരു ഭാഗം സര്, അങ്ങയുടെഅനുവാദത്തോടുകൂടി ഞാനിവിടെ വായിക്കാം.
"A site near Ernakulam(kochi) has been recommended as the best suited for the location of the second ship yard by the united Kingdom Shipyard Mission its report. The mission has also submitted along with the report a model of the layout of a ship building yard on the suggested site near Ernakulam.
According to the mission, the site near Ernakulam offers more chances for the successful development of the second ship yard than any other site examined by it. In the first place, it is an expanding port. Secondly a number of industeirs sub-sidiary to shipbuilding are already established there. Rail transport and other sevices are good. There is a working force of labour familiar with the industrial process.Though the site at Kochin is not perfect from the civil engineering point of view, the Mission, however, feels that the problems in this connection are not inseparable as may be instanced by the extensive work already carried out by the port authorities.” അതില്‍ വളരെ വ്യക്തമായിട്ടു കൊച്ചിക്കുളള യോഗ്യത അവരെടുത്തുകാണിക്കുന്നുണ്ട്.അപ്പോള്‍ ഈ കപ്പല്‍ നിര്‍മാണകേന്ദ്രം കൊച്ചിയില്‍ തുടങ്ങാമെന്ന്പറയുന്നത് കേവലം സങ്കുചിതമായ ഒരു സംസ്ഥാനവാദം ഉന്നയിക്കുന്നതിനു വേണ്ടിയല്ല. മറ്റേതെങ്കിലും സംസ്ഥാനത്തു തുടങ്ങാവുന്ന ഒന്നു കേരളത്തില്‍ വേണമെന്ന് പറയുകയല്ല ചെയ്യുന്നത്. ഇന്ത്യയുടെ പൊതുനന്മയെലാക്കാക്കി പരിശോധിച്ചാലും ഒന്നാംകിടയിലുളള ഒരു കപ്പല്‍ നിര്‍മ്മാണകേന്ദ്രം തുടങ്ങുന്നതിനു സാധ്യതയുളള ഏക സ്ഥലം എന്ന നിലയില്‍ കൊച്ചി ഉയര്ന്നുനില്ക്കുന്നു. വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ രണ്ടാം കപ്പല്‍ നിര്‍മ്മാണകേന്ദ്രം കൊച്ചിയില്‍ സ്ഥാപിക്കുകയാണെങ്കില്‍ അതിനു വികസന സാധ്യതകള്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതലുണ്ടെന്ന്പറയുന്നുണ്ട്.റെയില്‍വേ സൗകര്യം, വൈദഗ്ദ്ധ്യമുളള തൊഴിലാളികള്‍, നല്ല ഒരുതുറമുഖം ആവശ്യമുളള അസംസ്കൃതസാധനങ്ങള് ഇങ്ങനെ എല്ലാ ഉപാധികളുമുളള ഒരുസ്ഥലം എന്നനിലയ്ക്കാണ് കൊച്ചിയെ അവര്‍ പ്രത്യേകം എടുത്ത്പറഞ്ഞിട്ടുളളത്. ഒരു വിദഗ്ദ്ധസംഘം എന്നുളള നിലയില്‍ എല്ലാസാങ്കേതിക വശങ്ങളെയും പരിശോധിച്ച് അവര്‍ അങ്ങനെ ഒരു റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയാണ്. അങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നതില്‍ കേരളത്തിലെജനങ്ങള്‍ക്ക് വലിയ ആശ്വാസവും ആവേശവുമാണ് ഉണ്ടായത്. എന്നാല്‍ അതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ഇന്ത്യഗവണ്മെന്റിന് ഒരു ഉന്നതാധികാരകമ്മീഷനെ നിയോഗിക്കുകയുണ്ടായി. ഉന്നതാധികാരകമ്മീഷന്റെ നിയമനം വന്നതോടുകൂടി നമ്മുടെ നാട്ടില്‍ ഒരു ഉല്കണ്ഠയുണ്ടായിട്ടുണ്ട്. ഈ കമ്മീഷനെ വച്ചുകൊണ്ട് വിദഗ്ദ്ധസംഘത്തിന്റെ തീരുമാനത്തിനെതിരായി എന്തെങ്കിലും ഒരുതീരുമാനമുണ്ടാകുമെന്നു വിചാരിക്കണ്ടതില്ലായിരിക്കാം. എന്നാല്‍ വിദഗ്ദസംഘംകപ്പല് നിമ്മാണകേന്ദ്രം കൊച്ചിയില്‍ വേണമെന്ന് തീരുമാനിച്ചിരിക്കെ ആ റിപ്പോര്‍ട്ടിന് ഉപരിയായിട്ട് ഒരു ഉന്നതാധികാരകമ്മീഷന്റെ ആവശ്യം എന്താണെന്നുളള കാര്യത്തില്‍ തീര്‍ച്ചയായും സംശയത്തിനുകാരണമുണ്ട്. സാങ്കേതികമായ പ്രാധാന്യത്തെ അവഗണിച്ചു മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതു കൊച്ചിക്ക് നഷ്ടപ്പെടുമോ എന്ന സംശയംചില കേന്ദ്രങ്ങളിലുണ്ടായിട്ടുണ്ട്. ഉന്നതാധികാരത്തിന്റെ റിപ്പോര്‍ട്ട് കൊച്ചിക്കെതിരായിട്ട് വരുമെന്ന് എനിക്ക് വിശ്വാസമില്ല. എങ്കിലും കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളെയും ഉല്കണ്ഠയേയും കേന്ദ്രഗവണ്മെന്റിനെ അറിയിക്കേണ്ടതുണ്ട്. അതാണ് ഈ പ്രമേയം മുഖേന നാം ചെയ്യുന്നത്.ശ്രീ.കെ.പി.ആര്.ഗോപാലന് :ഒരു ചോദ്യം രണ്ടാം കപ്പല്‍ നിര്‍മ്മാണകേന്ദ്രം കൊച്ചിയില്സ്ഥാപിക്കേണ്ടതാണെന്ന ആവശ്യപ്പെടുന്നത് കേരളത്തിലെ ജനപ്പെരുപ്പവും, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും മറ്റു വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുളള വൈഷമ്യങ്ങളും പരിഗണിച്ചാണോ? ബഹുമാനപ്പെട്ട ഏ.എല്‍.ജേക്കബിന്റെ പ്രമേയത്തില്‍ തൊഴിലില്ലായ്മയും വ്യവസായം ആരംഭിക്കുന്നതിനുളള വൈഷമ്യങ്ങളെയും പരിഗണിച്ച് കപ്പല്‍ നിര്മ്മാണകേന്ദ്രംസ്ഥാപിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പ്രശ്നത്തിന്റെ പരിഹാരത്തിനാണോ കപ്പല്‍ നിര്‍മ്മാണകേന്ദ്രം കൊച്ചിയില്‍ സ്ഥപിക്കണമെന്ന് പറയുന്നത്? ശ്രീ.ഈ.ഗോപാലകൃഷ്ണമേനോന്‍ : അതും ഒരു പ്രശ്നമാണ് എന്നാല്ഒരു കപ്പല്‍ നിര്‍മാണ കേന്ദ്രത്തിനു കുറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുക എന്നതിനേക്കാള്‍ ഉപരിയായ പ്രാധാന്യങ്ങളുണ്ട്. ഒരു ഒന്നാംതരംകപ്പല്നിര്മ്മാണകേന്ദ്രം ഇന്ത്യയില്‍ വളര്‍ത്തിക്കൊണ്ട് വരാന്സാധ്യതയുളള കേന്ദ്രം കൊച്ചിയാണ്.ആ നിലയ്ക്ക് ഈ കേന്ദ്രം കൊച്ചിയില്സ്ഥാപിക്കണമെന്നത് അഖിലേന്ത്യാ അടിസ്ഥാനത്തുളള ആവശ്യമാണ്. എന്നാല്തൊഴിലില്ലായ്മ പ്രശ്നം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യംതന്നെയാണ്. കേരളം ഒരു പ്രശ്നസംസ്ഥാനമാണെന്ന എല്ലാവരുംപറയുന്നുണ്ട്.അതിനുളള പ്രധാനകാരണം നമ്മുടെ നാട്ടിലെ ജനപ്പെരുപ്പമാണ്. ഈ ജനങ്ങള്‍ക്കുമുഴുവന്‍ ജോലികൊടുക്കാനുളള വ്യവസായങ്ങള്‍ ഇവിടെഉണ്ടായിട്ടില്ല. കൃഷിയില്‍ ഏര്‍പ്പെട്ട് ഈ രാജ്യത്തുളള എല്ലാവര്ക്കുംജീവിക്കാന് സാധ്യമല്ല. ഈ നാട്ടിലെ അഭ്യസ്തവിദ്യര്‍ക്കും അല്ലാത്തവര്‍ക്കും തൊഴില്‍ കൊടുക്കണെമങ്കില് ഈ രാജ്യത്തു വ്യവസായങ്ങള്‍ ധാരാളം വളര്‍ന്നുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇവിടുത്തെ ഗവണ്മെന്റുംകേന്ദ്രഗവണ്മെന്റും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രഗവണ്മെന്റ് പ്രത്യേക താല്പര്യമെടുക്കേണ്ടതുണ്ട്. സ്റ്റേറ്റ്ഗവണ്മെന്റ് എത്ര വിചാരിച്ചാലും അതിനൊരു പരിമിതിയുണ്ട് . ഇത്പറയുമ്പോള്‍ ഒന്നാം പഞ്ചവത്സരപദ്ധതിയിലും രണ്ടാം പഞ്ചവത്സരപദ്ധതിയിലുംകേന്ദ്ര ഗവണ്മെന്റ് നേരിട്ട് വ്യവസായങ്ങള്‍ തുടങ്ങുന്നകാര്യത്തില് കേരളസംസ്ഥാനത്തെ അവഗണിച്ചിരിക്കുകയാണെന്ന് പറേയണ്ടിയിരിക്കുന്നു. രണ്ടാംപഞ്ചവത്സരപദ്ധതിയില്‍ 1200 കോടി രൂപ വ്യവസായങ്ങള്ക്കുനീക്കിവച്ചിട്ടുണ്ട്. അതില്‍ കേരളത്തിന് യാതൊന്നും കിട്ടിയിട്ടില്ല. കേരളത്തിനോട് പ്രത്യേകം സൗജന്യം കാണിക്കേണ്ടത് ആവശ്യമാണ്.മറ്റുസംസ്ഥാനങ്ങളോടോപ്പം കേരളത്തെ വളര്‍ത്തി കൊണ്ടുവരേണ്ട ബാധ്യത കേന്ദ്രഗവണ്മെന്റിനുണ്ട്. അതു ചെയ്തില്ലെന്ന് മാത്രമല്ല, വ്യവസായങ്ങള്വീതിക്കുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളോട് തുല്യത കേരളത്തിനുനല്കിയിട്ടുമില്ല. ഇതിനു ചില പ്രത്യേക ന്യായങ്ങള്‍ പറയാന്‍ കണ്ടേക്കും.ഉരുക്ക് ഫാക്ടറി തുടങ്ങാന്‍ അതിനാവശ്യമായ അസംസ്കൃതസാധനങ്ങള്ഉളളിടത്തേ സാധിക്കുകയുളളു എന്നുപറയാം. എന്നാല്‍ എവിടെയും തുടങ്ങാവുന്ന ചിലവ്യവസായങ്ങള് ഉണ്ട്.അതിലും കേരളത്തെ അവഗണിച്ചിരിക്കുകയാണ്. സാങ്കേതികകാരണങ്ങളാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മുന്ഗണനനല്കേണ്ട ചില കര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് കപ്പല്‍ നിര്‍മ്മാണകേന്ദ്രം.അങ്ങനെ എല്ലാം കൊണ്ടും കേരളത്തിന് അവകാശപ്പെട്ട അത്തരംകാര്യങ്ങളില്പ്പോലും കേരളത്തെ അവഗണിക്കാനുളള ചിന്താഗതി ഏതെങ്കിലുംതരത്തില്‍ ഉണ്ടാകുകയാണെങ്കില്‍ അത് കടുത്ത അനീതിയായിരിക്കുമെന്ന് കേന്ദ്രഗവണ്മെന്റിനെ മനസ്സിലാക്കി കൊടുക്കേണ്ട കടമ നമുക്കുണ്ട്. ഒരു കപ്പല്‍നിര്‍മ്മാണ കേന്ദ്രം ഉണ്ടാകുമ്പോള്‍ പത്തയ്യായിരം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കപ്പല്നിര്മ്മാണകേന്ദ്രത്തിന്റെ ഭാഗമായിട്ട് വളരെ അധികം വ്യവസായ ശാലകള്വളര്ന്നുവരാനിടയുണ്ട്. അതുമുലം നമ്മുടെ നാട്ടിലുളള അനേകായിരംആള്ക്കാര്ക്ക് തൊഴില്‍ നല്കാന് കഴിയും.ഈ വക കാര്യങ്ങളെല്ലാംകണക്കിലെടുത്ത് വിദഗ്ദസംഘം അഭിപ്രായപ്പെട്ടിട്ടുളളതു പോലെ കപ്പല്‍നിര്‍മ്മാണകേന്ദ്രം കൊച്ചിയില്‍തന്നെ തുടങ്ങണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെടെണ്ടിയിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും അഭിപ്രായങ്ങള്‍ക്കു രൂപം നല്കുന്ന ഒരുപ്രമേയമാണിതെന്നാണ് എന്റെ വിശ്വാസം. ആ നിലയില്‍ ഈ പ്രമേയം ഐക്യകണ്ഠേനപാസ്സാക്കുമെന്നുളളതില് എനിക്കു സംശയമില്ല. ജനങ്ങളുടെ വികാരത്തേയും ഈസഭയുടെ ഏകകണ്ഠമായ അഭിപ്രായത്തേയും കണക്കിലെടുത്ത് അതിനെതിരായ ഒരുതീരുമാനം ഉണ്ടാകാതിരിക്കാന്‍ കേന്ദ്രഗവണ്മെന്റ് ശ്രദ്ധിക്കണമെന്ന് ഞാന്‍ ഈ പ്രമേയം മൂലം അഭ്യര്‍ത്ഥിക്കുകയാണ്.
ആദ്യത്തെ നിയമസഭാ പ്രസംഗം
ബജറ്റ് ചര്‍ച്ചയുടെ മൂന്നാം ദിവസമാണ് അദ്ദേഹത്തിന് പ്രസംഗിക്കുവാന്‍ അവസരം ലഭിച്ചത്. രണ്ടുവര്‍ഷക്കാലം കോണ്‍ഗ്രസ്സ് ഭരണത്തിന് കീഴില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും പാര്‍ട്ടിയുടെ അനുഭാവികളായ പാവപ്പെട്ട ആയിരക്കണക്കിന്ന് ജനങ്ങളുടേയും നേരെ പോലീസുകാര്‍ നടത്തിയ ക്രൂരമായ നരനായാട്ടിന്റെ ചുരുള്‍ നിവര്‍ത്തികൊണ്ട് ഉറച്ച ശബ്ദത്തില്‍ പ്രസംഗിച്ചു. ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ചും സ്ത്രീ പീഡനത്തെ ക്കുറിച്ചും വിസ്തരിച്ചു.ഇടയ്ക്ക് തനിക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ പാടുകള്‍ സഭയിലുളളവരെ കാണിക്കുകയും ചെയ്തു.തിരുകൊച്ചി നിയമസഭയിലും കേരള നിയമസഭയിലുമായി നാലു തവണ അംഗമായിരുന്നിട്ടുണ്ട്. 1952 -ലും 1957- ലും 1970- ലും കൊടുങ്ങല്ലൂരുനിന്നു തന്നെയാണ് ജയിച്ചത്.അതിനിടെ ഒട്ടേറെ പ്രസംഗങ്ങള്‍ സഭയില്‍ നടത്തിയിട്ടുണ്ട്. എങ്കിലും ഏറ്റവും ഉജ്ജ്വലമായ പ്രസംഗം തന്റെ കന്നി പ്രസംഗമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.1949- ല്തിരുകൊച്ചി സംസ്ഥാനം രൂപം കൊള്ളുമ്പോൾ ഒരേ ഒരു കമ്മ്യൂണിസ്റ്റ് കാരന് മാത്രമുണ്ടായിരുന്ന നിയമസഭയുടെ സ്ഥാനത്ത് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം കേരളസംസ്ഥാനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം ലഭിച്ചത് യാദൃശ്ചികമല്ല. 1949 മുതല്‍ 1957 വരെ കോണ്‍ഗ്രസ്സിന്റെ ജനദ്രോഹ ഭരണത്തിനെതിരെ തിരുകൊച്ചിയിലും മലബാര്‍ പ്രദേശത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ധീരമായ ബഹുജന സമരങ്ങളില്‍ കൂടി പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞ ബഹുജന പിന്തുണയുടെ ഫലമാണിത്.